ന്യൂസിലൻഡിനെതിരെ ഇംഗ്ലീഷ് ആധിപത്യം! 533 റൺസിന്റെ ലീഡ്

Newsroom

വെല്ലിംഗ്ടണിലെ ബേസിൻ റിസർവിൽ ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൻ്റെ രണ്ടാം ദിനം ഇംഗ്ലണ്ട് 533 റൺസിൻ്റെ കൂറ്റൻ ലീഡ് നേടി. മികച്ച ബൗളിംഗ് പ്രകടനത്തിനും ടോപ്പ് ഓർഡർ ബാറ്റർമാരുടെ ശക്തമായ സംഭാവനകളുമാണ് ഇംഗ്ലണ്ടിനെ ശക്തമായ നിലയിൽ എത്തിച്ചത്. സന്ദർശകർ അവരുടെ രണ്ടാം ഇന്നിംഗ്‌സിൽ 378/5 എന്ന നിലയിൽ രണ്ടാം ദിവസം അവസാനിപ്പിച്ചു.

1000747608

194 റൺസിന് പിന്നിൽ 86/5 എന്ന നിലയിൽ ആണ് ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ് ഇന്ന് പുനരാരംഭിച്ചത്. ബ്രൈഡൻ കാർസെ ടോം ബ്ലണ്ടലിനെ പുറത്താക്കി. നഥാൻ സ്മിത്ത്, മാറ്റ് ഹെൻറി, ടിം സൗത്തി എന്നിവരെ പുറത്താക്കി ഗസ് അറ്റ്കിൻസൺ ഹാട്രിക്ക് നേടി, ന്യൂസിലൻഡിനെ വെറും 125 റൺസിന് പുറത്താക്കാൻ ഇംഗ്ലണ്ടിനായി.

155 റൺസിൻ്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ ഇംഗ്ലണ്ടിൻ്റെ രണ്ടാം ഇന്നിംഗ്‌സ് തകർച്ചയോടെയാണ് തുടങ്ങിയത്. സാക് ക്രാളി 8 റൺസിന് മാറ്റ് ഹെൻറിക്ക് മുന്നിൽ വീണു. എന്നിരുന്നാലും, ബെൻ ഡക്കറ്റും ജേക്കബ് ബെഥലും രണ്ടാം വിക്കറ്റിൽ 187 റൺസിൻ്റെ കൂറ്റൻ കൂട്ടുകെട്ടിൽ ഇന്നിംഗ്‌സ് പടുത്തു. . 92 റൺസെടുത്ത ഡക്കറ്റ് സെഞ്ചുറിക്ക് മുന്നെ പുറത്തായി. 96 റൺസിന് ബെഥേലും അർഹിച്ച സെഞ്ച്വറി നേടാതെ പുറത്തായി.

തിരിച്ചടികൾക്കിടയിലും ഇംഗ്ലണ്ട് റൺ റേറ്റ് ഉയർത്തി. ഹാരി ബ്രൂക്ക് അതിവേഗം 55 റൺസ് നേടി, ജോ റൂട്ട് പുറത്താകാതെ 73 റൺസുമായി ഇന്നിംഗ്‌സിൽ നങ്കൂരമിട്ടു, 26 പന്തിൽ 35* റൺസ് കൂട്ടിച്ചേർത്ത റൂട്ടും ക്യാപ്റ്റൻ ബെൻ സ്റ്റോക്സും, പുറത്താകാതെ 51 റൺസിൻ്റെ കൂട്ടുകെട്ട് പടുത്തുയർത്തി കളി നിർത്തുമ്പോൾ ക്രീസിൽ ഉണ്ടായിരുന്നു.