ഐപിഎൽ 2025 ൽ സൺറൈസേഴ്സ് ഹൈദരാബാദിനെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ പേസർ മുഹമ്മദ് ഷാമിക്ക് ഇമെയിൽ വഴി വധഭീഷണി ലഭിച്ചതായി സഹോദരൻ ഹസീബ് വെളിപ്പെടുത്തി. ഭീഷണി സന്ദേശം മെയ് 4 ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 നും 3 നും ഇടയിലാണ് ലഭിച്ചത്. ഉടൻ തന്നെ കുടുംബം അമൊർഹ പോലീസിൽ പരാതി നൽകി. അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2023 ലെ ഏകദിന ലോകകപ്പിന് ശേഷം 14 മാസത്തെ പരിക്കിൽ നിന്നും ശസ്ത്രക്രിയയിൽ നിന്നും മോചിതനായി തിരിച്ചെത്തിയ ഷാമിക്ക് അടുത്തിടെ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിരുന്നു. അഞ്ച് മത്സരങ്ങളിൽ നിന്ന് ഒമ്പത് വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. എന്നിരുന്നാലും, ഈ ഐപിഎൽ സീസൺ അദ്ദേഹത്തിന് അത്ര മികച്ചതായിരുന്നില്ല. ഒമ്പത് മത്സരങ്ങളിൽ നിന്ന് 56.17 ശരാശരിയിൽ ആറ് വിക്കറ്റുകൾ മാത്രമാണ് ഷാമിക്ക് നേടാനായത്. ഇന്ന് ഡൽഹിക്ക് എതിരെ താരത്തെ ഹൈദരാബാദ് ടീമിൽ ഉൾപ്പെടുത്തിയില്ല.