മിച്ചൽ മാർഷിന്റെ വെടിക്കെട്ട് സെഞ്ച്വറി, ഓസ്ട്രേലിയ ഭേദപ്പെട്ട സ്കോറിലേക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മൂന്നാം ആഷസ് ടെസ്റ്റിന്റെ ആദ്യ ദിനത്തിലെ തുടക്കത്തിലെ തിരിച്ചടിയിൽ നിന്ന് ഓസ്ട്രേലിയ കരകയറുന്നു. രണ്ടാം സെഷൻ അവസാനിക്കുമ്പോൾ അവർ 240/5 എന്ന നിലയിൽ ആണ്. തുടക്കത്തിൽ അവർ 85-4 എന്ന നിലയിൽ ആയിരുന്നു. അവിടെ നിന്ന് ട്രാവിസ് ഹെഡും മികച്ച മാർഷും ചേർന്നാണ് ഓസ്ട്രേലിയയെ കരകയറ്റിയത്.

ഓസ്ട്രേലിയ 23 07 06 20 21 27 021

118 പന്തിൽ നിന്ന് 118 എടുത്ത മികച്ച മാർഷ് തന്നെയാണ് ഓസ്ട്രേലിയയുടെ പൊരുതൽ മുന്നിൽ നിന്ന് നയിച്ചത്. 4 സിക്സുകൾ അടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. ചായക്ക് പിരിയുന്നതിന് തൊട്ടു മുന്നെയാണ് മാർഷ് പുറത്തായത്. 39 റൺസുമായി ട്രാവിസ് ഹെഡ് ഇപ്പോഴും ക്രീസിൽ ഉണ്ട്.

ഇന്ന് ആദ്യം ബൗൾ ചെയ്യാൻ തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ ബൗളർമാർ അവരുടെ പദ്ധതികൾ ഉജ്ജ്വലമായാണ് തുടക്കത്തിൽ നടപ്പിലാക്കി, സ്റ്റുവർട്ട് ബ്രോഡ് രണ്ട് നിർണായക വിക്കറ്റുകൾ നേടി. ഡേവിഡ് വാർണറും (4) സ്റ്റീവ് സ്മിത്തും (22) ആണ് ബ്രോഡിന് മുന്നിൽ വീണത്.

ആഷസ് 23 07 06 17 45 33 736

ഉസ്മാൻ ഖവാജ 13 റൺസ് എടുത്ത് നിൽക്കെ വുഡിന്റെ പന്തിൽ ബൗൾഡ് ആയി. മർനസ് ലബുഷാഗ്‌നെ 21 റൺസ് എടുത്ത് നിൽക്കെ വോക്സിനും വിക്കറ്റ് നൽകി. പരമ്പരയിൽ ഇപ്പോൾ ഓസ്ട്രേലിയ 2-0ന് മുന്നിലാണ്.