ഡെൽഹി ക്യാപിറ്റൽസിന് എതിരെ ലഖ്നൗ സൂപ്പർ ജയന്റ്സിന് 209/8 എന്ന മികച്ച സ്കോർ. ഇന്ന് ആദ്യം ബാറ്റു ചെയ്ത ലഖ്നൗവിനായി ഓപ്പൺ ഇറങ്ങി മിച്ചൽ മാർഷ് തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. മാർഷും മാക്രമും ആക്രമിച്ചാണ് തുടങ്ങിയത്. മാക്രം 15 റൺസ് എടുത്ത് പുറത്തായി.

ഇതിനു ശേഷം മാർഷിന് ഒപ്പം പൂരൻ കൂടെ ചേർന്നതോടെ റൺസ് ഒഴുകി. മാർഷ് ഔട്ട് ആകുമ്പോൾ ലഖ്നൗവിന് 11.4 ഓവറിൽ 133 റൺസ് ഉണ്ടായിരുന്നു. മാർഷ് 36 പന്തിൽ നിന്ന് 72 റൺസ് എടുത്തു. 6 സിക്സും 6 ഫോറും ഓസ്ട്രേലിയൻ താരം അടിച്ചു.
പൂരൻ 17ൽ നിക്കെ റിസ്വി അദ്ദേഹത്തിന്റെ ക്യാച്ച് വിട്ടത് വഴിത്തിരിവായി. 23 പന്തിലേക്ക് പൂരൻ 50 കടന്നു. ട്രിസ്റ്റ്യൻ സ്റ്റബ്സിനെ ഒരു ഓവറിൽ 4 സിക്സ് ഉൾപ്പെടെ 28 റൺസ് പൂരൻ അടിച്ചു. പൂരൻ ആകെ 30 പന്തിൽ 75 റൺസ് എടുത്താണ് ഔട്ട് ആയത്. 7 സിക്സും 6 ഫോറും താരം അടിച്ചു.
ഇതിനു ശേഷം എൽ എസ് ജിയുടെ സ്കോറിംഗ് വേഗത കുറഞ്ഞു. പന്ത് ഡക്കിൽ പോയി. ആയുഷ് ബദോനി 4 റൺസ് എടുത്തും നിരാശ നൽകി. മില്ലർ അവസാനം വരെ നിന്നെങ്കിലും അവരെ ഒരു കൂറ്റൻ സ്കോറിലേക്ക് നയിക്കാൻ അദ്ദേഹത്തിനായില്ല. മില്ലർ 19 പന്തിൽ നിന്ന് 27 റൺസെടുത്തു.