മുൻ ഓസ്‌ട്രേലിയൻ പേസർ ജേസൺ ഗില്ലസ്‌പിയുടെ പാക്കിസ്ഥാൻ്റെ മുഖ്യ പരിശീലകൻ്റെ കാലാവധി അവസാനിക്കുകയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ടി20 ഐക്ക് ശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അദ്ദേഹത്തെ പുറത്താക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. നിലവിലെ ദേശീയ സെലക്ടർ ആഖിബ് ജാവേദ് 2025 ലെ ചാമ്പ്യൻസ് ട്രോഫി വരെ എല്ലാ ഫോർമാറ്റുകളുടെയും മുഖ്യ പരിശീലകനായി ചുമതലയേൽക്കാൻ സാധ്യതയുണ്ട്.

ഇംഗ്ലണ്ടിനെതിരെ 2-1 ടെസ്റ്റ് പരമ്പര വിജയം നേടുകയും ഓസ്ട്രേലിയയിൽ ചെന്ന് ഏകദിന പരമ്പര ജയിക്കുകയും ചെയ്തിട്ടും ഗില്ലസ്പിക്ക് പുതിയ കരാർ നൽകാൻ പാകിസ്താൻ ആഗ്രഹിക്കുന്നില്ല. ഗില്ലസ്പി ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടതാണ് ഇതിന് പ്രധാന കാരണം.
പിഎസ്എല്ലും അന്താരാഷ്ട്ര പരിചയവുമുള്ള പരിചയസമ്പന്നനായ പരിശീലകനായ ആഖിബ് ജാവേദ് വരാനിരിക്കുന്ന സിംബാബ്‌വെ പര്യടനത്തിൽ ചുമതലയേൽക്കാൻ ഒരുങ്ങുകയാണ്. നവംബർ 24 മുതൽ ഡിസംബർ 5 വരെ ഷെഡ്യൂൾ ചെയ്തിരിക്കുന്ന പര്യടനത്തിൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും ഉണ്ടാകും.