ഹെഡിംഗ്‌ലിയിൽ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസം ഇന്ത്യ ശക്തമായ നിലയിൽ. യശസ്വി ജയ്സ്വാളിന്റെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ ഇന്ത്യ ചായക്ക് പിരിയുമ്പോൾ 51 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് എടുത്തിട്ടുണ്ട്. രണ്ട് വിക്കറ്റുകൾ നേരത്തെ നഷ്ടപ്പെട്ടെങ്കിലും, രണ്ടാം സെഷനിൽ ഇന്ത്യ ആധിപത്യം പുലർത്തി.

154 പന്തിൽ 100 റൺസെടുത്ത് പുറത്താകാതെ നിൽക്കുന്ന ജയ്സ്വാൾ, 16 ബൗണ്ടറികളും ഒരു സിക്സും സഹിതം ശ്രദ്ധയോടെയും വേഗത്തിലും കളിച്ചു. തകർപ്പൻ ശൈലിയിൽ സെഞ്ച്വറി പൂർത്തിയാക്കിയ ജയ്സ്വാൾ, തന്റെ പ്രായത്തിനപ്പുറമുള്ള പക്വത കാണിച്ചു. രാവിലെ കെ.എൽ. രാഹുലുമായി ചേർന്ന് അദ്ദേഹം മികച്ച കൂട്ടുകെട്ട് സ്ഥാപിച്ചിരുന്നു. രാഹുൽ 42 റൺസെടുത്ത് പുറത്തായി. ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പ് ബ്രൈഡൺ കാർസിന് വിക്കറ്റ് നൽകി സ്ലിപ്പിൽ ക്യാച്ച് നൽകുകയായിരുന്നു. അരങ്ങേറ്റക്കാരനായ സായി സുദർശൻ ബെൻ സ്റ്റോക്‌സിന് വിക്കറ്റ് നൽകി പൂജ്യത്തിന് പുറത്തായി.
ഉച്ചയ്ക്ക് ശേഷമുള്ള സെഷൻ ജയ്സ്വാളിന്റെയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും ആയിരുന്നു. ഇരുവരും മൂന്നാം വിക്കറ്റിൽ 123 റൺസ് ഇതുവരെ കൂട്ടിച്ചേർത്തു. 74 പന്തിൽ 58 റൺസെടുത്ത് പുറത്താകാതെ നിൽക്കുന്ന ഗിൽ, ഒഴുക്കോടെയും ആത്മവിശ്വാസത്തോടെയും ബാറ്റ് ചെയ്തു. സ്ഥിരമായി ബൗണ്ടറികൾ കണ്ടെത്തുകയും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുകയും ചെയ്തു.
പന്ത്, ജഡേജ, നായർ എന്നിവരെപ്പോലുള്ള സ്ട്രോക്ക് മേക്കർമാർ പിന്നാലെ വരാനിരിക്കുന്നതിനാൽ, ഇന്ത്യക്ക് മികച്ച ഒന്നാം ഇന്നിംഗ്സ് സ്കോർ നേടാൻ ആകുമെന്നാണ് പ്രതീക്ഷ