2024 വനിതാ പ്രീമിയർ ലീഗിലെ എട്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് വനിതകളെ 33 റൺസിന് പരാജയപ്പെടുത്തി യുപി വാരിയേഴ്‌സ് വനിതകൾ. ആദ്യം ബാറ്റ് ചെയ്ത യുപിഡബ്ല്യു 20 ഓവറിൽ 177/9 എന്ന മികച്ച സ്കോർ നേടിയിരുന്നു. ചിനെല്ലെ ഹെൻറിയുടെ തകർപ്പൻ പ്രകടനം ആണ് അവർക്ക് കരുത്തായത്.

269.57 എന്ന അതിശയകരമായ സ്ട്രൈക്ക് റേറ്റിൽ വെറും 23 പന്തിൽ നിന്ന് രണ്ട് ഫോറുകളും എട്ട് സിക്സറുകളും ഉൾപ്പെടെ 62 റൺസ് നേടിയ ഹെൻറി ആണ് കളിയെ മാറ്റിമറിച്ചത്. തഹ്ലിയ മക്ഗ്രാത്ത് (23 ൽ 24), സോഫി എക്ലെസ്റ്റോൺ (8 ൽ 12) എന്നിവരുടെ സംഭാവനകളും യു പിക്ക് കരുത്തായി. മാരിസാൻ കാപ്പ് (2/18), ജെസ് ജോനാസെൻ (4/31) എന്നിവരാണ് ഡൽഹി ക്യാപിറ്റൽസിനായി ബൗൾ കൊണ്ട് തിളങ്ങിയത്.
178 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസിന് മോശം തുടക്കമാണ് ലഭിച്ചത്. മെഗ് ലാനിംഗ് (5), ഷഫാലി വർമ്മ (24) എന്നിവരെ തുടക്കത്തിലേ നഷ്ടമായി. ജെമീമ റോഡ്രിഗസ് (35 പന്തിൽ 56) അർദ്ധസെഞ്ച്വറി നേടിയെങ്കിലും, ബാറ്റിംഗ് നിരയിലെ മറ്റ് അംഗങ്ങൾ സമ്മർദ്ദത്തിൽ തകർന്നു. തുടർച്ചയായ പന്തുകളിൽ അരുന്ധതി റെഡ്ഡി, നിക്കി പ്രസാദ്, മിന്നു മണി എന്നിവരെ പുറത്താക്കി ഗ്രേസ് ഹാരിസ് അവസാനം ഹാട്രിക് നേടി. 2.3 ഓവറിൽ 15 റൺസ് വഴങ്ങി ആകെ 4 വിക്കറ്റ് ഗ്രേസ് ഹാരിസ് വീഴ്ത്തി.
ഡൽഹി ക്യാപിറ്റൽസ് 19.3 ഓവറിൽ 144 റൺസിന് ഓൾഔട്ടായി.