അവസാന ഓവറിൽ തന്റെ ഹൃദയം 200 അടിക്കുന്നുണ്ടായിരുന്നു എന്ന് വരുൺ ചക്രവർത്തി

Newsroom

താൻ എറിഞ്ഞ അവസാന ഓവറിൽ തന്റെ ഹൃദയമിടിപ്പ് 200-ൽ എത്തിയെന്ന് കെകെആറിന്റെ മാച്ച് വിന്നർ വരുൺ ചക്രവർത്തി. വ്യാഴാഴ്ച ഹൈദരബാദിനെതിരെ തന്റെ ടീമിന് വിജയം സമ്മാനിച്ച ശേഷം സംസാരിക്കുക ആയിരുന്നു വരുൺ ചക്രവർത്തി.

വരുൺ ചക്രവർത്തി 23 05 05 01 03 09 122

അവസാന ഓവറിൽ തന്റെ ഹൃദയമിടിപ്പ് 200-ൽ എത്തിയെന്നും ഗ്രൗണ്ടിന്റെ ഏറ്റവും ദൈർഘ്യമേറിയ ഭാഗത്തേക്ക് ബാറ്റർമാർ അടിക്കണമെന്ന ചിന്തയിലാണ് ബൗളുകൾ എറിഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു.

“അവസാന ഓവറിൽ എന്റെ ഹൃദയമിടിപ്പ് 200-ൽ എത്തിയിരുന്നു, പക്ഷേ ഗ്രൗണ്ടിന്റെ കൂടുതൽ ഭാഗത്തേക്ക് അവർ അടിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. പന്ത് വളരെയധികം സ്ലിപ്പ് ചെയ്യുകയായിരുന്നു.” അദ്ദേഹം പറഞ്ഞു. “കഴിഞ്ഞ വർഷം ഞാൻ മണിക്കൂറിൽ 85 കിലോമീറ്റർ വേഗതയിൽ പന്തെറിയുകയായിരുന്നു, ഞാൻ പലതും പരീക്ഷിക്കുകയായിരുന്നു, എന്റെ ബൗളിങിൽ പ്രവർത്തിക്കേണ്ടതുണ്ടെന്ന് ഞാൻ മനസ്സിലാക്കുകയും ഞാൻ ഈ സീസണിൽ അതിൽ പ്രവർത്തിക്കുകയും ചെയ്തു.” – വരുൺ പറഞ്ഞു.