മികച്ച സ്പെല്ലുമായി സാന്റനര്‍, മുംബൈയെ വരിഞ്ഞുകെട്ടിയത് താരത്തിന്റെ പ്രകടനം

Sports Correspondent

മുംബൈ ഇന്ത്യന്‍ അവസാന ഓവറില്‍ നേടിയ 17 റണ്‍സിന്റെ ബലത്തില്‍ 155 റണ്‍സിലേക്ക് നീങ്ങിയെങ്കിലും ടീമിന്റെ ഇന്നിംഗ്സില്‍ ഉടനീളം വരിഞ്ഞുകെട്ടിയ പ്രകടനം പുറത്തെടുത്തത് മിച്ചല്‍ സാന്റനര്‍ ആയിരുന്നു. രോഹിത് ശര്‍മ്മയുടെയും എവിന്‍ ലൂയിസിന്റെയും വിക്കറ്റുകള്‍ വീഴ്ത്തി മത്സരത്തില്‍ പിടിമുറുക്കുവാനുള്ള മുംബൈയുടെ ശ്രമങ്ങളെ തകര്‍ത്തത് സാന്റനറായിരുന്നു.

തന്റെ നാലോവറില്‍ വെറും 13 റണ്‍സിനാണ് മിച്ചല്‍ സാന്റനര്‍ രണ്ട് വിക്കറ്റ് നേടിയത്. ന്യൂസിലാണ്ടിലെ വിക്കറ്റുകള്‍ ഇവിടുത്തെ ഔട്ട് ഫീല്‍ഡ് പോലെയാണെന്നാണ് മിച്ചല്‍ സാന്റനര്‍ ചെന്നൈയുടെ ബൗളിംഗ് അവസാനിച്ച ശേഷം പറഞ്ഞത്. ഈ പിച്ചില്‍ പന്ത് സ്പിന്‍ ചെയ്യുന്നത് കാണുമ്പോള്‍ ഏറെ സന്തോഷമുണ്ടെന്നും സാന്റനര്‍ വ്യക്തമാക്കി.

ചെന്നൈയുടെ ടോപ് ഓര്‍ഡര്‍ ഈ ലക്ഷ്യം മറികടക്കുവാന്‍ ടീമിനെ സഹായിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ലോകോത്തരമായ ബൗളിംഗ് നിരയാണ് മുംബൈയുടെയെന്നും മിച്ചല്‍ സാന്റനര്‍ വ്യക്തമാക്കി.