ഐപിഎലില്‍ മികച്ച വിജയം നേടി ഡൽഹി ക്യാപിറ്റൽസ്. ഇന്ന് മികച്ച തുടക്കം കുറിച്ച ലക്നൗവിനെ 159 റൺസിലൊതുക്കിയ ശേഷം 160 റൺസ് വിജയ ലക്ഷ്യം 17.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി സ്വന്തമാക്കിയത്.
15 റൺസ് നേടി കരുൺ നായരെ നഷ്ടമാകുമ്പോള്‍ ഡൽഹിയുടെ സ്കോര്‍ ബോര്‍ഡിൽ 36 റൺസാണ് ഉണ്ടായിരുന്നത്. പിന്നീട് അഭിഷേക് പോറെൽ – കെഎൽ രാഹുല്‍ കൂട്ടുകെട്ട് നിര്‍ണ്ണായക ബാറ്റിംഗ് രണ്ടാം വിക്കറ്റിൽ നേടി.
പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 54 റൺസ് നേടിയ ഡൽഹി പത്തോവര്‍ പിന്നിടുമ്പോള്‍ 80 റൺസായിരുന്നു നേടിയത്. പോറെൽ 33 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ചുവെങ്കിലും എന്നാൽ 51 റൺസ് നേടിയ പോറെലിനെ പുറത്താക്കി മാര്‍ക്രം മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി. 69 റൺസാണ് രണ്ടാം വിക്കറ്റിൽ പോറെലും രാഹുലും ചേര്‍ന്ന് നേടിയത്.
അക്സര്‍ പട്ടേൽ ക്രീസിലെത്തി രവി ബിഷ്ണോയിയെ ഒരു ഓവറിൽ രണ്ട് സിക്സ് പായിച്ചപ്പോള്‍ അവസാന ഓവറിൽ 39 റൺസ് ആയി ലക്ഷ്യം കുറഞ്ഞു. അക്സറും രാഹുലും ചേര്‍ന്ന് 56 റൺസാണ് മൂന്നാം വിക്കറ്റിൽ നേടിയത്.
ഇതിനിടെ അക്സറിന്റെ ക്യാച്ച് കൈവിട്ടും ലക്നൗ കാര്യങ്ങള്‍ ഡൽഹിയ്ക്ക് എളുപ്പമാക്കി. രാഹുല്‍ 57 റൺസും അക്സര്‍ 34 റൺസും നേടിയാണ് പുറത്താകാതെ നിന്ന് ഡൽഹിയുടെ വിജയം സാധ്യമാക്കിയത്.