Chennaisuperkingscsk

ഈഡന്‍ ഗാര്‍ഡന്‍സിൽ ആധികാരിക വിജയവുമായി ധോണിയും സംഘവും

ചെന്നൈ നൽകിയ 236 റൺസ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങി 186 റൺസ് മാത്രം നേടി 49 റൺസ് തോൽവിയേറ്റ് വാങ്ങി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ജേസൺ റോയിയും റിങ്കു സിംഗും മാത്രം പൊരുതി നോക്കിയപ്പോള്‍ ചെന്നൈയ്ക്ക് വെല്ലുവിളി ഉയര്‍ത്തുവാന്‍ ഈ കൂട്ടുകെട്ടിന് ശേഷം കൊൽക്കത്തയ്ക്ക് സാധിച്ചില്ല.

ഓപ്പണിംഗിൽ ജഗദീഷനൊപ്പം നരൈനെയാണ് കൊൽക്കത്ത പരീക്ഷിച്ചതെങ്കിലും നരൈനെ ആകാശ് സിംഗും ജഗദീഷനെ തുഷാര്‍ ദേശ് പാണ്ടേയും പുറത്താക്കിയപ്പോള്‍ സ്കോര്‍ ബോര്‍ഡിൽ ഒരു റൺസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് വെങ്കടേഷ് അയ്യരും നിതീഷ് റാണയും 39 റൺസ് മൂന്നാം വിക്കറ്റിൽ നേടിയെങ്കിലും ഇന്നിംഗ്സിന് വേഗത നൽകുവാന്‍ ഇരുവര്‍ക്കും സാധിച്ചില്ല.

20 റൺസ് നേടിയ വെങ്കടേഷ് അയ്യരെ വിക്കറ്റിനു മുന്നിൽ കുടുക്കി മോയിന്‍ അലിയാണ് കൂട്ടുകെട്ട് തകര്‍ത്തത്. എന്നാൽ അതേ ഓവറിൽ മോയിന്‍ അലിയെ മൂന്ന് സിക്സുകള്‍ക്ക് പായിച്ച് ജേസൺ റോയ് കൊൽക്കത്തയുടെ ഇന്നിംഗ്സിന് വേഗത നൽകി.

അടുത്ത ഓവറിൽ ജഡേജയെ നിതീഷ് റാണ ആദ്യ പന്തിൽ ബൗണ്ടറി കടത്തിയെങ്കിലും രണ്ടാം പന്തിൽ കൂറ്റനടിയ്ക്ക് ശ്രമിച്ച നിതീഷ് റാണയെ റുതുരാജ് ഗായക്വാഡ് പിടിച്ച് പുറത്താകുകയായിരുന്നു. 20 പന്തിൽ 27 റൺസാണ് നിതീഷ് റാണ നേടിയത്.

അതേ ഓവറിൽ ജഡേജ റിങ്കു സിംഗിനെ നോൺ സ്ട്രൈക്കര്‍ എന്‍ഡിൽ റണ്ണൗട്ടാക്കുവാന്‍ ശ്രമിച്ചപ്പോള്‍ ബെയിൽസ് ഡിസ്ലോഡ്ജ് ആകാതെ റിങ്കു രക്ഷപ്പെടുന്നതാണ് കണ്ടത്. മതീഷ പതിരാനയ്ക്കെതിരെ വെറും 5 റൺസ് മാത്രം കൊൽക്കത്ത നേടിയപ്പോള്‍ ടീം 10 ഓവറിൽ 76/4 എന്ന നിലയിലായിരുന്നു.

ജഡേജയുടെ അടുത്ത ഓവറിൽ ജേസൺ റോയ് ഒരു സിക്സും ഫോറും നേടി തന്റെ വെടിക്കെട്ട് ബാറ്റിംഗ് തുടര്‍ന്നപ്പോള്‍ സ്ട്രൈക്ക് ലഭിച്ച റിങ്കു സിംഗും ഒരു സിക്സ് നേടി. ഓവറിൽ നിന്ന് 19 റൺസാണ് ഇവര്‍ നേടിയത്. മഹീഷ് തീക്ഷണയെ ഒരു ഫോറും ഒരു സിക്സും റോയ് നേടിയപ്പോള്‍ 14 റൺസാണ് വന്നത്. അപ്പോളും 48 പന്തിൽ നിന്ന് 127 റൺസ് എന്ന ശ്രമകരമായ ലക്ഷ്യം ആയിരുന്നു കൊൽക്കത്തയ്ക്ക് മുന്നിലുണ്ടായിരുന്നത്.

തൊട്ടടുത്ത ഓവറിൽ ജഡേജയ്ക്കെതിരെ വലിയ ഷോട്ടുകളുതിര്‍ക്കുവാന്‍ റോയിയും റിങ്കുവും പാടുപെട്ടുവെങ്കിലും അവസാന പന്തിൽ സിക്സര്‍ നേടി റിങ്കു ആ ഓവറിലെ നേട്ടം പത്താക്കി മാറ്റി. അടുത്ത ഓവറിൽ പതിരാനയെ ബൗണ്ടറി കടത്തി 19 പന്തിൽ നിന്ന് 51 റൺസാണ് ജേസൺ റോയ് നേടിയത്.

റോയ് ചെന്നൈ ബൗളര്‍മാരെ കടന്നാക്രമിക്കുന്നത് തുടര്‍ന്നപ്പോള്‍ മഹീഷ് തീക്ഷണ 15ാം ഓവറിലെ ആദ്യ രണ്ട് പന്തുകള്‍ ബൗണ്ടറി നേടിയെങ്കിലും അടുത്ത പന്തിൽ റോയിയെ ബൗള്‍ഡാക്കി ശക്തമായ തിരിച്ചുവരവ് ചെന്നൈയ്ക്കായി നേടി. 26 പന്തിൽ 61 റൺസാണ് റോയിയുടെ സംഭാവന.

65 റൺസാണ് ഈ കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ നേടിയത്. 24 പന്തിൽ 80 റൺസ് വേണ്ടിയിരുന്ന കൊൽക്കത്തയ്ക്ക് അടുത്ത ഓവറിൽ ആന്‍ഡ്രേ റസ്സലിനെ നഷ്ടമായി. മതീഷ പതിരാനയ്ക്കായിരുന്നു വിക്കറ്റ്.  അവസാന ഓവറിൽ 30 പന്തിൽ നിന്ന് റിങ്കു തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു.

അവസാന ഓവറിൽ 30 പന്തിൽ നിന്ന് റിങ്കു തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു. താരം 53 റൺസമായി പുറത്താകാതെ നിന്നപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്തയ 186 റൺസാണ് നേടിയത്. ചെന്നൈയ്ക്കായി തുഷാര്‍ ദേശ്പാണ്ടേയും മഹീഷ് തീക്ഷണയും രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version