ന്യൂ ചണ്ഡീഗഡിലെ മഹാരാജ യാദവീന്ദ്ര സിംഗ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയൻ വനിതാ ടീമിനെതിരെ ഇന്ത്യക്ക് 102 റൺസിൻ്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, സ്മൃതി മന്ദാനയുടെ തകർപ്പൻ സെഞ്ചുറിയുടെ (91 പന്തിൽ 117 റൺസ്) മികവിൽ 49.5 ഓവറിൽ 292 റൺസെടുത്തു. മന്ദാനയുടെ ഇന്നിംഗ്‌സിൽ 14 ഫോറുകളും 4 സിക്സറുകളും ഉൾപ്പെടുന്നു.

293 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയക്ക് ഒരു ഘട്ടത്തിലും ഇന്ത്യൻ ബൗളിംഗിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഓസ്ട്രേലിയ 40.5 ഓവറിൽ 190 റൺസിന് ഓൾ ഔട്ടായി. ഇന്ത്യക്ക് വേണ്ടി കൃഷാന്ത് ഗൗഡ് 28 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി. ദീപ്തി ശർമ്മ ഉൾപ്പെടെയുള്ള മറ്റ് ബൗളർമാരും മികച്ച പ്രകടനം കാഴ്ച്ചവെച്ചപ്പോൾ ഓസീസ് ബാറ്റർമാർക്ക് സമ്മർദ്ദത്തിലായി.
ഓസ്ട്രേലിയക്ക് വേണ്ടി എലിസ് പെറി 44 റൺസെടുത്തു. ഈ വിജയത്തോടെ പരമ്പരയിൽ ഇന്ത്യ 1-1 സമനിലയിൽ എത്തി.