അയർലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ 116 റൺസിൻ്റെ വിജയവുമായി ഇന്ത്യൻ വനിതകൾ

Newsroom

Picsart 25 01 12 19 28 09 118

ഐസിസി വനിതാ ചാമ്പ്യൻഷിപ്പിലെ രണ്ടാം ഏകദിനത്തിൽ അയർലൻഡ് വനിതകളെ 116 റൺസിന് പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ ആധിപത്യം പുലർത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അവരുടെ ടോപ്പ് ഓർഡർ ബാറ്റർമാരുടെ മികച്ച സംഭാവനകളുടെ ബലത്തിൽ, 50 ഓവറിൽ 370/5 എന്ന കൂറ്റൻ സ്‌കോറാണ് നേടിയത്.

1000790311

54 പന്തിൽ 10 ബൗണ്ടറികളും 2 സിക്‌സറുകളും ഉൾപ്പെടെ 73 റൺസെടുത്ത ക്യാപ്റ്റൻ സ്മൃതി മന്ദാന മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 61 പന്തിൽ 67 റൺസെടുത്ത പ്രതീക റാവൽ ശക്തമായ പിന്തുണ നൽകി. മധ്യനിരയിൽ ഹർലീൻ ഡിയോളും ജെമിമ റോഡ്രിഗസും നിർണായക പങ്കുവഹിച്ചു, ഡിയോൾ 89 റൺസ് എടുത്തും ജമീമ റോഡ്രിഗസ് 91 പന്തിൽ 102 റൺസുമായും ഇന്നിംഗ്‌സിന് നങ്കൂരമിട്ടു. റിച്ച ഘോഷിൻ്റെ വൈകിയ സംഭാവനകൾ കൂടെ ആയതോടെ ഇന്ത്യ 370 കടന്നു‌.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അയർലൻഡിന് 50 ഓവറിൽ 254/7 റൺ മാത്രമെ എടുക്കാൻ ആയുള്ളൂ. 113 പന്തിൽ 80 റൺസെടുത്ത കോൾട്ടർ റെയ്‌ലി ടോപ്‌സ്‌കോറർ ആയി, ലോറ ഡിലാനി (37), സാറ ഫോർബ്‌സ് (38) എന്നിവരും ചെറുത്തുനിൽപ്പ് നടത്തി. 10 ഓവറിൽ 3/37 എന്ന നിലയിൽ ദീപ്തി ശർമ്മയാണ് ഇന്ത്യൻ ബൗളർമാരുടെ പിക്ക്, പ്രിയ മിശ്ര രണ്ട് നിർണായക വിക്കറ്റുകൾ വീഴ്ത്തി.