ആ മഹാരഥന്മാര്‍ക്കൊപ്പം ചേരാനാകുന്നതില്‍ സന്തോഷം: സര്‍ഫ്രാസ്

Sports Correspondent

പാക്കിസ്ഥാനെ ലോകകപ്പില്‍ നയിക്കാനാകുന്നത് മഹത്തരമായ കാര്യമാണ്. അതു പോലെ തന്നെ ഇമ്രാന്‍ ഖാന്‍, വസീം അക്രം, ഷാഹിദ് അഫ്രീദി, മിസ്ബ ഉള്‍ ഹക്ക് എന്നിങ്ങനെയുള്ള മഹാരഥന്മാര്‍ മുമ്പ് തെളിച്ച പാതയിലൂടെ ടീമിനെ നയിക്കുവാനുള്ള അവസരമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്ന് പാക്കിസ്ഥാന്റെ ലോകകപ്പ് നായകനായി തന്നെ നിയമിച്ചതിനെക്കുറിച്ചുള്ള സര്‍ഫ്രാസ് അഹമ്മദിന്റെ പ്രതികരണം.

ഇത്തരം ഒരു ചുമതല തനിക്ക് ലഭിക്കുന്നതില്‍ തീര്‍ച്ചയായും സമ്മര്‍ദ്ദമുണ്ടെന്ന് പറഞ്ഞ സര്‍ഫ്രാസ് താന്‍ ടീമിനെ രണ്ട് വര്‍ഷമായി നയിക്കുന്നു. ഇത്രയും കാലം ടീമിനെ നയിച്ചത് തന്നെ വലിയ കാര്യമാണ് കാരണം തന്റെ ക്യാപ്റ്റന്‍സി തന്നെ ഓരോ പരമ്പരയിലെ പ്രകടനത്തിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് മുമ്പ് തന്നെ പറഞ്ഞിരുന്നു. അവിടെ നിന്ന് ഇവിടെ വരെ എത്തിയെങ്കില്‍ അത് തന്നെ തനിക്ക് ലഭിയ്ക്കുന്ന വലിയ അംഗീകാരമാണ്.

താന്‍ ഇപ്പോള്‍ ടീമിനെ ഓസ്ട്രേലിയന്‍ പരമ്പരയിലും ലോകകപ്പിലും നയിക്കുന്നതിനെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും സര്‍ഫ്രാസ് പറഞ്ഞു.