ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് രണ്ടാം മത്സരത്തിലും പരാജയപ്പെട്ടു. ഗുജറാത്ത് ഉയർത്തിയ 197 റൺസ് ചെയ്സ് ചെയ്ത മുംബൈ ഇന്ത്യൻസിന് 20 ഓവറിൽ 160/6 റൺസ് എടുക്കാനെ ആയുള്ളൂ. ഗുജറാത്ത് 36 റൺസിന്റെ ജയം സ്വന്തമാക്കി.

ഇന്ന് തുടക്കത്തിൽ തന്നെ മുംബൈ ഇന്ത്യൻസിന് രോഹിതിനെ നഷ്ടമായി. 8 റൺസ് എടുത്ത രോഹിതിനെയും 6 റൺസ് എടുത്ത റിക്കൾട്ടണെയും സിറാജ് പുറത്താക്കി. 3 റൺസ് എടുത്ത മിൻസും പുറത്തായി. തിലക് വർമ സ്കോർ ഉയർത്താൻ ശ്രമിച്ചു എങ്കിലും റൺ റേറ്റ് കൂട്ടാൻ തിലക് വർമ്മക്ക് ആയില്ല. 36 പന്തിൽ നിന്ന് 39 റൺസ് എടുത്ത് തിലക് കളം വിട്ടു.
28 പന്തിൽ നിന്ന് 48 റൺസ് എടുത്ത സൂര്യകുമാർ കൂടെ പുറത്തായതോടെ മുംബൈ സമ്മർദ്ദത്തിലായി. പിന്നാലെ ഹാർദിക് കൂടെ പുറത്തായതോടെ മുംബൈ പരാജയം ഉറപ്പിച്ചു.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ഓപ്പണർ സായ് സുദർശന്റെ അർധ സെഞ്ച്വറിയുടെ മികവിൽ 20 ഓവറിൽ 196-8 എന്ന സ്കോറാണ് നേടിയത്.

ഇന്ന് ഗില്ലും സുദർശനും ചേർന്ന് നല്ല തുടക്കമാണ് ഗുജറാത്തിന് നൽകിയത്. ഓപ്പണിംഗ് കൂട്ടുകെട്ടിൽ അവർ 8.3 ഓവറിൽ 78 റൺസ് ചേർത്തു. ഗിൽ 27 പന്തിൽ 38 റൺസ് ആണ് എടുത്തത്. ബട്ലർ മൂന്നാമനായി ഇറങ്ങി 24 പന്തിൽ 39 റൺസ് നേടി.
9 റൺസ് മാത്രം എടുത്ത ഷാറുഖ് ഖാൻ നിരാശപ്പെടുത്തി. തെവാതിയ ഡക്കിൽ റണ്ണൗട്ടും ആയി. സായ് സുദർശൻ 41 പന്തിൽ നിന്ന് 63 റൺസ് എടുത്തു. അവസാനം റതർഫർഡ് 11 പന്തിൽ 18 റൺ അടിച്ചു എങ്കിലും ഗുജറാത്തിന് 200 കടക്കാൻ ആയില്ല.