2027 ലെ ലോകകപ്പിൽ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും കളിക്കാൻ സാധ്യതയില്ലെന്ന് സുനിക് ഗവാസ്കർ അഭിപ്രായപ്പെട്ടു. ഇന്ത്യ ടുഡേയോട് സംസാരിക്കവെ, അവരുടെ സംഭാവനകളെ ഗവാസ്കർ പ്രശംസിച്ചു, എന്നാൽ പ്രായവും കായികക്ഷമതയും അവർക്ക് വലിയ വെല്ലുവിളിയാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഈ ഫോർമാറ്റിൽ അവർ വലിയ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്,” ഗവാസ്കർ പറഞ്ഞു. “എങ്കിലും, സെലക്ഷൻ കമ്മിറ്റി ഒരുപക്ഷേ 2027 ലെ ലോകകപ്പ് മുന്നിൽ കണ്ടായിരിക്കും ടീമിനെ തിരഞ്ഞെടുക്കുക… അവർക്ക് ഇപ്പോഴത്തെപ്പോലെ മികച്ച പ്രകടനം നടത്താൻ കഴിയുമോ എന്ന് അവർ ചിന്തിക്കുന്നുണ്ടാകാം.”
കോലിയും രോഹിതും അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. 2024 ലെ ലോകകപ്പ് വിജയത്തിന് ശേഷം അവർ ടി20 മത്സരങ്ങളിൽ നിന്നും വിട്ടുനിന്നു. 2025 ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചുകൊണ്ട് ഏകദിനത്തിലെ മികച്ച ഫോം അവർ തുടർന്നു. എന്നിരുന്നാലും 2027 ലേക്കുള്ള യാത്ര അവർക്ക് കഠിനമായിരിക്കുമെന്ന് ഗവാസ്കർക്ക് തോന്നുന്നു.
“അവർ 2027 ലോകകപ്പ് കളിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഞാൻ വളരെ സത്യസന്ധമായി പറയുകയാണ്. പക്ഷേ, ആർക്കറിയാം, അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ അവർ മികച്ച ഫോമിൽ കളിക്കുകയും തുടർച്ചയായി സെഞ്ചുറികൾ നേടുകയും ചെയ്താൽ, ദൈവത്തിനു പോലും അവരെ ഒഴിവാക്കാൻ കഴിയില്ല,” ഗവാസ്കർ കൂട്ടിച്ചേർത്തു.