ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ലീഡ്‌സിലെ ദേശീയ ടെസ്റ്റ് ടീമിനൊപ്പം വീണ്ടും ചേർന്നു. ജൂൺ 20-ന് ഹെഡിംഗ്‌ലിയിലാണ് മത്സരം ആരംഭിക്കുന്നത്. ഒരു കുടുംബപരമായ അടിയന്തരാവസ്ഥ കാരണം ആണ് ഗംഭീർ ഇന്ത്യയിലേക്ക് പോയിരുന്നത്.
ജൂൺ 11-ന് അമ്മയ്ക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് ഗംഭീർ ഡൽഹിയിലേക്ക് മടങ്ങിയിരുന്നു. ഇപ്പോൾ അമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനാൽ ആണ് ടീമിനൊപ്പം ചേരാൻ ഗംഭീർ തീരുമാനിച്ചത്.
ഗംഭീറിന്റെ അഭാവത്തിൽ, അസിസ്റ്റന്റ് പരിശീലകരായ റയാൻ ടെൻ ഡോഷെയ്റ്റ്, സിതാൻഷു കോട്ടക്, ബൗളിംഗ് പരിശീലകൻ മോർനെ മോർക്കൽ എന്നിവരാണ് ഇന്ത്യയുടെ പരിശീലന ചുമതലകൾ കൈകാര്യം ചെയ്തിരുന്നത്.