അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ നടന്ന ഏഷ്യാ കപ്പ് 2025 ലെ ഗ്രൂപ്പ് ബി മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് 6 വിക്കറ്റ് വിജയം. ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തിരഞ്ഞെടുക്കുകയും ബംഗ്ലാദേശിനെ 20 ഓവറിൽ 139 റൺസിൽ ഒതുക്കുകയും ചെയ്തു.

ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് തുടക്കം തന്നെ പിഴച്ചു. തൻസിദ് ഹസനും പർവേസ് ഹുസൈൻ എമനും റണ്ണൊന്നും എടുക്കാതെ പുറത്തായി. നായകനും വിക്കറ്റ് കീപ്പറുമായ ലിട്ടൺ ദാസ് 26 പന്തിൽ 28 റൺസ് നേടി ടോപ് സ്കോററായി. ജാക്കർ അലി (41), ഷമീം ഹുസൈൻ (42) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ശ്രീലങ്കക്ക് വേണ്ടി വാനിന്ദു ഹസരംഗ രണ്ട് വിക്കറ്റ് വീഴ്ത്തി. നുവാൻ തുഷാര, ദുഷ്മന്ത ചമീര എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 14.4 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് നേടി വിജയം സ്വന്തമാക്കി. പതും നിസ്സങ്ക 34 പന്തിൽ 50 റൺസ് നേടി ടീമിന് മികച്ച തുടക്കം നൽകി. ആറ് ഫോറുകളും ഒരു സിക്സും ഉൾപ്പെടെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. കമിൽ മിഷാര 46* റൺസ് നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു. ബംഗ്ലാദേശിനായി മഹിദി ഹസൻ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.