ഗ്ലെൻ മഗ്രാത്തിനെ മറികടന്ന് നഥാൻ ലിയോൺ; ടെസ്റ്റ് വിക്കറ്റ് നേട്ടത്തിൽ പുതിയ ചരിത്രം

Newsroom

Resizedimage 2025 12 18 15 04 34 1



ഓസ്‌ട്രേലിയയുടെ വെറ്ററൻ ഓഫ് സ്പിന്നർ നഥാൻ ലിയോൺ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ആഷസ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ബെൻ ഡക്കറ്റിനെ പുറത്താക്കിയതോടെ ലിയോൺ തന്റെ 564-ാം ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കി.

1000383812

ഇതോടെ മുൻ ഓസീസ് പേസ് ഇതിഹാസം ഗ്ലെൻ മഗ്രാത്തിന്റെ (563 വിക്കറ്റുകൾ) റെക്കോർഡ് തകർത്ത ലിയോൺ, ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ആറാം സ്ഥാനത്തെത്തി. 38-ാം വയസ്സിലും തന്റെ പന്തിലെ മാന്ത്രികത നിലനിർത്തുന്ന ലിയോൺ, ഒരേ ഓവറിൽ തന്നെ ഒല്ലി പോപ്പിനെയും ബെൻ ഡക്കറ്റിനെയും പുറത്താക്കിയാണ് ഈ നേട്ടത്തിലെത്തിയത്.
ഈ നേട്ടത്തോടെ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ താരമായി ലിയോൺ മാറി.

708 വിക്കറ്റുകളുള്ള ഷെയ്ൻ വോൺ മാത്രമാണ് ഇനി അദ്ദേഹത്തിന് മുന്നിലുള്ളത്. തന്റെ 141-ാം ടെസ്റ്റിലാണ് ലിയോൺ മഗ്രാത്തിനെ മറികടന്നത്.


നിലവിൽ സ്റ്റുവർട്ട് ബ്രോഡ് (604), അനിൽ കുംബ്ലെ (619) എന്നിവരാണ് ലിയോണിന്റെ അടുത്ത ലക്ഷ്യങ്ങൾ. മുത്തയ്യ മുരളീധരൻ (800), ഷെയ്ൻ വോൺ (708), ജിമ്മി ആൻഡേഴ്സൺ (704) എന്നിവരാണ് ഈ പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.