ആഷസ് 2025/26-ലെ ആദ്യ ടെസ്റ്റ് ഓസ്ട്രേലിയ സ്വന്തമാക്കി. രണ്ടാം ദിനം അവസാന സെഷനിൽ ആക്രമിച്ച് കളിച്ച് 205 എന്ന റൺസ് അവർ അനായാസം 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ ചെയ്സ് ചെയ്യുക ആയിരുന്നു. ഓപ്പണറായി എത്തിയ ട്രാവിസ് ഹെഡിന്റെ അവിസ്മരണീയ ഇന്നിങ്സ് ആണ് ഓസ്ട്രേലിയക്ക് വിജയം നൽകിയത്.

ആദ്യ ഓവർ മുതൽ ആക്രമിച്ചു കളിച്ച ഹെഡ് ഇംഗ്ലീഷ് ബൗളർമാർക്ക് ഒരു അവസരവും നൽകിയില്ല. 69 പന്തിലേക്ക് തന്റെ സെഞ്ച്വറിയിൽ എത്താൻ ഹെഡിനായി. ആകെ 83 പന്തിൽ 123 റൺസ് ഹെഡ് എടുത്തു. 4 സിക്സും 15 ഫോറും ഇതിൽ ഉൾപ്പെടുന്നു.
51* റൺസുമായി ലബുഷാനെയും പുറത്താകാതെ നിന്ന് ഹെഡിന് പിന്തുണ നൽകി. ഓപ്പണർ വെതറാൾഡ് 23 റൺസ് എടുത്ത് പുറത്തായിരുന്നു.
നേരത്തെ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ 172 എടുക്കുകയും ഓസ്ട്രേലിയയെ 132ന് എറിഞ്ഞിട്ട് ആദ്യ ഇന്നിംഗ്സ് ലീഡ് നേടുകയും ചെയ്തിരുന്നു. രണ്ടാം ഇന്നിങ്സിൽ 164 റൺസ് എടുത്ത ഇംഗ്ലണ്ട് 205 എന്ന മികച്ച ടോട്ടൽ ഓസ്ട്രേലിയക്ക് മുന്നിക് വെച്ചു എന്നാണ് കരുതിയത്. എന്നാൽ ഹെഡിന്റെ ഇന്നിംഗ്സ് ഇവരുടെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു.














