ഫിഫ ലോകകപ്പ് ഇന്റർ കോണ്ടിനെന്റൽ പ്ലെ ഓഫ് ഫിക്സ്ചർ ആയി. 48 രാജ്യങ്ങൾ യോഗ്യത നേടുന്ന ലോകകപ്പിലേക്ക് ഇതിനകം 42 രാജ്യങ്ങൾ യോഗ്യത നേടി കഴിഞ്ഞു. നിലവിൽ ഇനിയുള്ള നാലു ടീമുകൾ 16 അംഗ യൂറോപ്യൻ പ്ലെ ഓഫിൽ നിന്നും യോഗ്യത നേടുമ്പോൾ രണ്ടു ടീമുകൾ ഇന്റർ കോണ്ടിനെന്റൽ പ്ലെ ഓഫിൽ നിന്നാണ് യോഗ്യത നേടുക.

നിലവിൽ പ്ലെ ഓഫ് സെമിഫൈനലിൽ ന്യൂ കാലഡോണിയ അവരുടെ നാട്ടിൽ ജമൈക്കയെ നേരിടും. തുടർന്ന് ജയിക്കുന്ന ടീം ഫൈനലിൽ ആഫ്രിക്കൻ ടീമായ ഡി.ആർ കോംഗോയെ അവരുടെ നാട്ടിൽ പ്ലെ ഓഫ് ഫൈനലിൽ നേരിടും. രണ്ടാം സെമിഫൈനലിൽ ബൊളീവിയ സുറിനെമയെ സ്വന്തം നാട്ടിൽ നേരിടും. തുടർന്ന് ഇതിൽ ജയിക്കുന്നവർ ഏഷ്യൻ പ്ലെ ഓഫ് ടീം ആയ ഇറാഖിനെ അവരുടെ നാട്ടിൽ പ്ലെ ഓഫ് ഫൈനലിൽ നേരിടും. പ്ലെ ഓഫ് ഫൈനലിൽ ജയിക്കുന്ന ടീം ആവും ലോകകപ്പിൽ എത്തുക. ഫിഫ റാങ്കിംഗിൽ മുന്നിൽ ഉള്ളത് ആണ് ഇറാഖ്, ഡി. ആർ കോംഗോ ടീമുകൾക്ക് പ്ലെ ഓഫ് ഫൈനലിലേക്ക് ബൈ നൽകിയത്.














