ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ വിജയിക്കാൻ 58 റൺസ്. ഇന്ന് ആദ്യം ബാറ്റു ചെയ്ത യു എ ഇയെ 57 റണ്ണിൽ ഒതുക്കാൻ ഇന്ത്യക്ക് ആയി. കുൽദീപ് യാദവ് 4 വിക്കറ്റുമായും ശിവം ദൂവെയും 3 വിക്കറ്റ് നേടിയും തിളങ്ങി.

തുടക്കത്തിൽ ജസ്പ്രീത് ബുമ്രയുടെ ഓവറുകൾ തന്നെ യുഎഇക്ക് തലവേദന ആയി. 22 റൺസ് എടുത്ത ശറഫുവിനെ ബുനെഅ വുഅൾഡ് ആക്കി. പിന്നീട് കുൽദീപും വരുൺ ചക്രവർത്തിയും യു എ ഇയെ വരിഞ്ഞുകെട്ടി. മുഹമ്മദ് വസീം, രാഹുൽ ചോപ്ര, കൗശിക് എന്നിവരെ കുൽദീപ് പുറത്താക്കി.
വരുൺ ചക്രവർത്തി മുഹമ്മദ് സുഹൈബിനെയും പുറത്താക്കി. ശേഷം ആസിഫ് ഖാനും ദ്രുവും സിദ്ദീഖും ദൂബെയുടെ പന്തിൽ പുറത്തായി.