പരിക്കിൽ നിന്ന് പൂർണ്ണമായി മോചിതനാവാത്തതിനാൽ ആണ് ഫിഫ ക്ലബ് ലോകകപ്പിനായി ഫ്ലുമിനെൻസിൽ ചേരാനുള്ള നീക്കം ഉപേക്ഷിച്ചത് എന്ന് ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയർ വെളിപ്പെടുത്തി. നിലവിൽ സാന്റോസിലുള്ള നെയ്മർ, എത്രയും പെട്ടെന്ന് പൂർണ്ണ കായികക്ഷമത വീണ്ടെടുക്കുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്ന് വ്യക്തമാക്കി.

“ഫിഫ ക്ലബ് ലോകകപ്പിനായി ഫ്ലുമിനെൻസിൽ ചേരുന്നതിന് ഞാൻ അടുത്തിരുന്നു, അത് ഒരു വലിയ അവസരമായിരുന്നു,” നെയ്മർ പറഞ്ഞു.
“എന്നാൽ ഞാൻ 100% ഫിറ്റ് അല്ലാത്തതിനാൽ ആ നീക്കവുമായി മുന്നോട്ട് പോകേണ്ടെന്ന് തീരുമാനിച്ചു. എത്രയും പെട്ടെന്ന് എന്റെ മികച്ച അവസ്ഥയിൽ എത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്.”
കഴിഞ്ഞ കുറച്ചുകാലമായി പരിക്കുകൾ കാരണം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന നെയ്മർ, പൂർണ്ണ ആരോഗ്യത്തോടെ കളിക്കളത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. ഫ്ലുമിനെൻസിയിൽ ചേരുന്നത് ക്ലബ് ലോകകപ്പിൽ കളിക്കാനുള്ള ഒരു സുവർണ്ണാവസരമായിരുന്നുവെങ്കിലും, തന്റെ ദീർഘകാല കരിയറിനാണ് താരം മുൻഗണന നൽകിയത്. ലോകകപ്പിനു മുന്നെ പരിപൂർണ്ണ ആരോഗ്യ സ്ഥിതിയിൽ എത്തുക ആണ് നെയ്മറിന്റെ ലക്ഷ്യം. അവസാന രണ്ടു വർഷമായി നെയ്മർ അധികം മത്സരം ഒന്നും കളിച്ചിട്ടില്ല.