പ്രമുഖ ട്രാൻസ്ഫർ ജേണലിസ്റ്റ് ഫാബ്രിസിയോ റോമാനോയുടെ റിപ്പോർട്ടുകൾ പ്രകാരം, സൗദി അറേബ്യൻ വമ്പന്മാരായ അൽ ഹിലാൽ സിമോൺ ഇൻസാഗിയെ അവരുടെ പുതിയ മുഖ്യ പരിശീലകനായി നിയമിക്കാൻ ഒരുങ്ങുകയാണ്.
ഇൻസാഗി നിലവിൽ ഇന്റർ മിലാനുമായി കരാറിലാണെങ്കിലും, ചൊവ്വാഴ്ച ക്ലബ്ബുമായി ഒരു നിർണായക കൂടിക്കാഴ്ച നടക്കും. അതിൽ അദ്ദേഹം തൻ്റെ ഭാവിയെക്കുറിച്ച് അന്തിമ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഔപചാരികതകൾ ഇനിയും പൂർത്തിയാകാനുണ്ടെങ്കിലും, ഇറ്റാലിയൻ പരിശീലകനെ സ്വന്തമാക്കാൻ ആകുമെന്ന് അൽ ഹിലാൽ വളരെ ആത്മവിശ്വാസത്തിലാണ്.
അദ്ദേഹത്തിൻ്റെ വരവ് പ്രതീക്ഷിച്ചുകൊണ്ട്, അൽ ഹിലാൽ ഇതിനോടകം തന്നെ ട്രാൻസ്ഫർ മാർക്കറ്റിൽ നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വരാനിരിക്കുന്ന സൗദി പ്രോ ലീഗ് സീസണിന് മുന്നോടിയായി കുറഞ്ഞത് മൂന്ന് വലിയ സൈനിംഗുകൾ നടത്തി ടീമിനെ ശക്തിപ്പെടുത്താൻ ക്ലബ്ബ് പദ്ധതിയിടുന്നുണ്ട്.
കരാർ യാഥാർത്ഥ്യമാവുകയാണെങ്കിൽ, ഇൻസാഗിയുടെ നീക്കം സൗദി ഫുട്ബോളിന് മറ്റൊരു വലിയ നേട്ടമാകും. ഇന്ററിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്കു നയിക്കാൻ സിമിയോണിക്ക് ആയിരുന്നു.