ലിസ്ബണിൽ നടന്ന വാശിയേറിയ ഫൈനലിൽ ബാഴ്സലോണയെ 1-0ന് തോൽപ്പിച്ച് ആഴ്സണൽ വനിതകൾ അവരുടെ ചരിത്രത്തിലെ രണ്ടാം യുവേഫാ വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം ചൂടി. പകരക്കാരിയായി ഇറങ്ങിയ സ്റ്റീന ബ്ലാക്ക്സ്റ്റെനിയസാണ് 74-ാം മിനിറ്റിൽ നിർണായക ഗോൾ നേടി ടീമിന്റെ രക്ഷകയായത്.

ബാഴ്സലോണയുടെ ബോൺമാറ്റിക്കും പിനയ്ക്കും തുടക്കത്തിൽ നല്ല അവസരങ്ങൾ ലഭിച്ചെങ്കിലും വാൻ ഡോംസെലാർ ഉറച്ചുനിന്നത് ആഴ്സണലിന് രക്ഷയായി. ബാഴ്സലോണ ഇരുപതോളം ഷോട്ടുകൾ തൊടുത്തു എങ്കിലും അവരുടെ സൂപ്പർ അറ്റാക്കിങ് നിര ലക്ഷ്യം കാണുന്നതിൽ പരാജയപ്പെട്ടു.