ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ പാരീസ് സെന്റ് ജെർമെയ്നെ നേരിടാൻ ഒരുങ്ങുന്ന ആഴ്സണലിന്റെ ലക്ഷ്യങ്ങൾ കേവലം അവസാന നാലിൽ എത്തുക എന്നതിനപ്പുറമാണെന്ന് പരിശീലകൻ മൈക്കിൾ ആർട്ടെറ്റ വ്യക്തമാക്കി.
ക്വാർട്ടർ ഫൈനലിൽ 15 തവണ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെ 5-1ന്റെ അഗ്രിഗേറ്റ് സ്കോറിന് തകർത്താണ് ആഴ്സണൽ സെമിയിൽ പ്രവേശിച്ചത്.

“ഈ സീസണിൽ ഞങ്ങൾ നിരവധി പ്രശ്നങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചു, യൂറോപ്പിലെ ഏറ്റവും മികച്ച നാല് ടീമുകളിൽ ഒന്നായി ടീം ഇവിടെ എത്തിയെന്നത് അവരുടെ മാനസികാവസ്ഥയെയും പോരാട്ടവീര്യത്തെയും സൂചിപ്പിക്കുന്നു.”
അർട്ടേറ്റ പറഞ്ഞു.
“ഞങ്ങൾ ചരിത്രം സൃഷ്ടിക്കുകയാണ്, ഇപ്പോൾ ഇത് മനോഹരമായ ഒരു കഥയാണ്, പക്ഷേ ഞങ്ങൾക്ക് കൂടുതൽ വേണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു” അദ്ദേഹം പറഞ്ഞു.
ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ ആഴ്സണലിന്റെ മൂന്നാമത്തെ മാത്രം പ്രവേശനമാണിത്, 2009 ന് ശേഷമുള്ള ആദ്യത്തേതും.