തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തിൽ എംപോളിക്കെതിരെ നാപോളി 3-0 ന്റെ തകർപ്പൻ വിജയം നേടി. ഇത് സീരി എ ലീഡർമാരായ ഇന്റർ മിലാന് മൂന്ന് പോയിന്റ് മാത്രം പിറകിൽ എത്താൻ നാപോളിയെ സഹായിച്ചു. ബെൽജിയൻ സ്ട്രൈക്കർ ലുകാകു ഒരു ഗോൾ നേടുകയും രണ്ട് അസിസ്റ്റുകൾ നൽകുകയും ചെയ്തു.
ഈ സീസണിൽ ലീഗിൽ 12 ഗോളുകളും 10 അസിസ്റ്റുകളും നേടിയ ലൂക്കാക്കു മികച്ച ഫോമിലാണ്.

സ്കോട്ട് മക്ടോമിനെ രണ്ട് ഗോളുകളുമായി തന്റെ ഗോളുകളുടെ എണ്ണം എട്ടാക്കിയും ഉയർത്തി. ലൂക്കാക്കുവിന്റെ സമർത്ഥമായ അസിസ്റ്റിൽ നിന്ന് 18-ാം മിനിറ്റിൽ മക്ടോമിനെ ആദ്യ ഗോൾ നേടി. തരംതാഴ്ത്തൽ ഭീഷണി നേരിടുന്നതും 17 മത്സരങ്ങളിൽ വിജയമില്ലാത്തതുമായ എംപോളിക്ക് ചില അവസരങ്ങൾ ലഭിച്ചെങ്കിലും, രണ്ടാം പകുതിയിലെ നാപ്പോളിയുടെ മുന്നേറ്റത്തിൽ അവർ തകർന്നു.
56-ാം മിനിറ്റിൽ ലൂക്കാക്കു നാപ്പോളിയുടെ ലീഡ് 2-0 ആക്കി ഉയർത്തി. ഒലിവേരയുടെ പാസിൽ നിന്നാണ് അദ്ദേഹം ഇടങ്കാൽ കൊണ്ട് ഗോൾ നേടിയത്. അഞ്ച് മിനിറ്റിന് ശേഷം, അദ്ദേഹം വീണ്ടും അസിസ്റ്റ് നൽകി, മക്ടോമിനെക്ക് ഒരു മികച്ച ക്രോസ് നൽകി, അത് മക്ടോമിനെ ഹെഡ് ചെയ്ത് കൊണ്ട് ഗോൾ വലയിലെത്തിച്ചു.
66-ാം മിനിറ്റിൽ ലൂക്കാക്കുവിന്റെ മറ്റൊരു പാസിൽ നിന്ന് മക്ടോമിനിക്ക് ഹാട്രിക് നേടാനുള്ള അവസരം ലഭിച്ചെങ്കിലും ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി.