ഐപിഎൽ 2025 ൽ മുംബൈ ഇന്ത്യൻസിൽ ചേരാനായി പാകിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) നിന്ന് പിന്മാറിയതിന് ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ കോർബിൻ ബോഷിന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും (പിസിബി) പിഎസ്എല്ലും ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തി. പിഎസ്എൽ ഡ്രാഫ്റ്റിൽ പെഷവാർ സൽമി ഡയമണ്ട് പ്ലെയറായാണ് ബോഷിനെ തിരഞ്ഞെടുത്തത്. എന്നാൽ മുംബൈ ഇന്ത്യൻസ് ടീമിൽ ലിസാഡ് വില്യംസിന് പകരക്കാരനായി തിരഞ്ഞെടുത്തതിന് ശേഷം താരം ഐപിഎല്ലിന് പ്രാധാന്യം നൽകുകയായിരുന്നു.

ഈ സീസണിൽ ഐപിഎല്ലും പിഎസ്എല്ലും ഒരേ സമയം നടക്കുന്നതിനാൽ, കളിക്കാർ അവസാന നിമിഷം പിന്മാറുന്ന പ്രവണത നിരുത്സാഹപ്പെടുത്താൻ പിസിബിയും പിഎസ്എല്ലും ശക്തമായ നിലപാട് സ്വീകരിച്ചു. പിഎസ്എല്ലിന്റെ വിശ്വാസ്യതയും പ്രതിബദ്ധതാ നിലവാരവും നിലനിർത്തുന്നതിനുള്ള ഒരു വലിയ ശ്രമത്തിൻ്റെ ഭാഗമാണ് ഈ വിലക്ക്.
30 കാരനായ ബോഷ് പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു.