വെസ്റ്റ് ഇൻഡീസ് മാസ്റ്റേഴ്‌സിനെതിരായ ഫൈനൽ ജയിച്ച് ഇന്ത്യ മാസ്റ്റേഴ്‌സ് കിരീറം സ്വന്തമാക്കി. 149 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 17.1 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ വിജയത്തിൽ എത്തി.

50 പന്തിൽ നിന്ന് ഒമ്പത് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും ഉൾപ്പെടെ 74 റൺസ് നേടിയ അമ്പാട്ടി റായിഡു ഹീറോ ആയി. 18 പന്തിൽ നിന്ന് 25 റൺസ് നേടി ക്യാപ്റ്റൻ സച്ചിൻ ടെണ്ടുൽക്കർ മികച്ച തുടക്കം നൽകി. മധ്യനിരയിൽ ചെറിയൊരു പതർച്ചയുണ്ടായിട്ടും, സ്റ്റുവർട്ട് ബിന്നി (9 പന്തിൽ 16), യുവരാജ് സിംഗ് (11 പന്തിൽ 13) എന്നിവർ ഇന്ത്യ മാസ്റ്റേഴ്‌സിനെ സുഖകരമായി വിജയത്തിലേക്ക് നയിച്ചു.
നേരത്തെ, വെസ്റ്റ് ഇൻഡീസ് മാസ്റ്റേഴ്‌സ് 20 ഓവറിൽ 148/7 എന്ന സ്കോർ നേടി, ലെൻഡൽ സിമ്മൺസ് 41 പന്തിൽ നിന്ന് 57 റൺസ് നേടി ടോപ് സ്കോറർ ആയിരുന്നു. ഡ്വെയ്ൻ സ്മിത്ത് 35 പന്തിൽ നിന്ന് 45 റൺസ് സംഭാവന ചെയ്തു, എന്നാൽ ഷഹബാസ് നദീം (2/12), വിനയ് കുമാർ (3/26) എന്നിവരുടെ നേതൃത്വത്തിൽ ഇന്ത്യ മാസ്റ്റേഴ്‌സിന്റെ അച്ചടക്കമുള്ള ബൗളിംഗ് സ്‌കോർ പരിമിതമാക്കി നിർത്തി.