ലിവർപൂളിൻ്റെ മുഹമ്മദ് സലാ ഫെബ്രുവരിയിലെ പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി മന്ത് ആയി തിരഞ്ഞെടുക്കപ്പെട്ടു, ഇത് ഏഴാം തവണയാണ് സലാ ഈ അവാർഡ് നേടുന്നത്. ഇത് ഒരു റെക്കോർഡ് ആണ്. ആറ് ഗോളുകൾ നേടുകയും നാല് അസിസ്റ്റുകൾ നൽകുകയും ചെയ്ത സലായ്ക്ക് മികച്ച ഒരു മാസം ആയിരുന്നു കഴിഞ്ഞു പോയത്.

ഈ സീസണിൽ 27 ഗോളുകളും 17 അസിസ്റ്റുകളും നേടിയ അദ്ദേഹം ഇപ്പോൾ ലീഗിലെ ടോപ് സ്കോററും അസിസ്റ്റ് പ്രൊവൈഡറുമാണ്. ഈ അവാർഡ് ഹാരി കെയ്‌നും സെർജിയോ അഗ്യൂറോയ്‌ക്കുമൊപ്പം ഏഴ് തവണ അവാർഡ് നേടിയ മൂന്നാമത്തെ താരമായി സലായെ മാറ്റുന്നു.