ബ്രെസ്റ്റിനെതിരായ ലിയോണിൻ്റെ 2-1 ലിഗ് 1 വിജയത്തിനിടെ റഫറി ബെനോയിറ്റ് മില്ലറ്റുമായുള്ള രൂക്ഷമായ ഏറ്റുമുട്ടലിനെത്തുടർന്ന് ഒളിമ്പിക് ലിയോണൈസ് കോച്ച് പൗലോ ഫൊൻസെക്കയെ ഫ്രഞ്ച് പ്രൊഫഷണൽ ഫുട്ബോൾ ലീഗ് (FLP) ഒമ്പത് മാസത്തെ സസ്പെൻഷൻ വിധിച്ചു.

നവംബർ 30 വരെ ബെഞ്ച്, ഒഫീഷ്യൽസിൻ്റെ ഡ്രസ്സിംഗ് റൂമുകൾ, ഔദ്യോഗിക മാച്ച് സംബന്ധിയായ ചടങ്ങുകൾ എന്നിവയിൽ നിന്ന് ഫൊൻസെകയെ വിലക്കുമെന്ന് FLP ബുധനാഴ്ച പ്രഖ്യാപിച്ചു. ബ്രെസ്റ്റിന് അനുകൂലമായ പെനാൽറ്റി റിവ്യൂവിനു ശേഷമായിരുന്നു സംഭവം നടന്നത്. പോർച്ചുഗീസ് കോച്ചിന് ചുവപ്പ് കാർഡ് ലഭിച്ചിരുന്നു. അദ്ദേഹത്തെ ശാന്തനാക്കാൻ അന്ന് അവസാനം ലിയോൺ കളിക്കാർ വരെ ഇടപെടേണ്ടി വന്നു.
തൻ്റെ പ്രവൃത്തികൾക്ക് ഫോൺസെക്ക പിന്നീട് ക്ഷമാപണം നടത്തിയെങ്കിലും കടുത്ത തീരുമാനം തന്നെ അദ്ദേഹത്തിന് എതിരെ വന്നു. ലിയോൺ ഫോൻസെകയെ പുറത്താക്കാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.