ചാമ്പ്യന്‍സ് ട്രോഫിയിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ. ഇന്ത്യ നൽകിയ 250 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ന്യൂസിലാണ്ട് 45.3 ഓവറിൽ 205 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 5 വിക്കറ്റുമായി വരുൺ ചക്രവര്‍ത്തി ന്യൂസിലാണ്ട് നിരയെ വട്ടം ചുറ്റിച്ചപ്പോള്‍ 81 റൺസുമായി കെയിന്‍ വില്യംസണ് ആണ് ന്യൂസിലാണ്ടിന് വേണ്ടി പൊരുതിയത്.
കെയിന്‍ വില്യംസണെ അക്സര്‍ പട്ടേൽ പുറത്താക്കുമ്പോള്‍ ന്യൂസിലാണ്ട് 169/7 എന്ന നിലയിലായിരുന്നു. 28 റൺസ് നേടിയ മിച്ചൽ സാന്റനര്‍ ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.
ഇന്ത്യയ്ക്കായി കുൽദീപ് യാദവ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഹാര്‍ദ്ദിക്ക്, അക്സര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി.
ഇതോടെ സെമി ഫൈനലില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. രണ്ടാം സെമിയിൽ ന്യൂസിലാണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും.