പുണെ, ഫെബ്രുവരി 8: പൂനെയിലെ എംസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിന്റെ ആദ്യ ദിനം 86 ഓവറുകൾ പിന്നിട്ടപ്പോൾ ജമ്മു കാശ്മീർ 228/8 എന്ന നിലയിൽ ആദ്യ ദിനം അവസാനിപ്പിച്ചു.
നിധീഷ് എംഡി കേരളത്തിനായി മികച്ച പ്രകടനം കാഴ്ചവച്ചു. അഞ്ച് വിക്കറ്റ് നേടി ജമ്മി ബാറ്റിംഗ് തകർക്കാൻ നിധീഷിനായി. 5/56 എന്നതാണ് നിധീഷിന്റെ ഇന്നത്തെ ബൗളിംഗ് സ്റ്റാറ്റ്സ്. ബേസിൽ തമ്പിയും എ എ സർവാതെയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ജമ്മു & കശ്മീർ ടീമിനായി, കനയ്യ വാധവൻ (80 പന്തിൽ 48), ലോൺ നാസിർ മുസാഫർ (97 പന്തിൽ 44), സാഹിൽ ലോത്ര (125 പന്തിൽ 35) എന്നിവർ ചില ചെറുത്തുനിൽപ്പുകൾ നടത്തി. എന്നിരുന്നാലും, നിർണായക നിമിഷങ്ങളിൽ ടീം വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടിരുന്നു, ഇത് ശക്തമായ സ്കോർ സൃഷ്ടിക്കുന്നതിൽ നിന്ന് അവരെ തടഞ്ഞു.
രണ്ടാം ദിവസം യുധ്വീർ സിംഗ് (17), ഔഖിബ് നബി (5) എന്നിവർ ഇന്നിംഗ്സ് പുനരാരംഭിക്കും, ജമ്മു കശ്മീരിനെ 250നു മുന്നെ ഒതുക്കുക ആകും കേരളത്തിന്റെ ലക്ഷ്യം.