ഇംഗ്ലണ്ടിനെതിരായ അടുത്തിടെ നടന്ന ടി20 പരമ്പരയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 51 റൺസ് മാത്രം നേടിയ സഞ്ജു സാംസണെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ക്രിസ് ശ്രീകാന്ത്. പരമ്പരയിൽ ജോഫ്ര ആർച്ചർ, മാർക്ക് വുഡ്, സാഖിബ് മഹമൂദ് തുടങ്ങിയ ഫാസ്റ്റ് ബൗളർമാർ എറിഞ്ഞ ബൗൺസറുകളെ നേരിടാൻ സഞ്ജുവിന് കഴിഞ്ഞിരുന്നില്ല.
ഷോർട്ട് ബോൾ നേരിടാൻ സാംസണിന് കഴിയാത്തത് അദ്ദേഹം തന്റെ സമീപനം മാറ്റാൻ തയ്യാറാകാത്തത് കൊണ്ടാണെന്ന് ശ്രീകാന്ത് അഭിപ്രായപ്പെട്ടു, “സഞ്ജു സാംസൺ ടീം ബസ് നഷ്ടപ്പെടുത്തിയതായി തോന്നുന്നു. അഞ്ചാം തവണയും, അതേ രീതിയിൽ പുറത്തായി. സമാനമായ ഒരു ഷോട്ട് കളിച്ചു. അദ്ദേഹം തന്റെ ഈഗോ കാണിക്കാൻ ശ്രമിക്കുകയാണെന്ന് ഞാൻ കരുതുന്നു.” ശ്രീകാന്ത് പറഞ്ഞു.
ബൗൺസ് കളിക്കാൻ അറിയില്ല എന്ന വിമർശനത്തെ ഈഗോയോടെ നേരിടാൻ ശ്രമിക്കുന്നതാണ് സഞ്ജുവിന്റെ പ്രശ്നം എന്ന് അദ്ദേഹം പറഞ്ഞു ജയ്‌സ്വാൾ സഞ്ജുവിന്റെ ഓപ്പണിംഗ് സ്ഥാനം കൈക്കലാക്കും എന്നും ശ്രീകാന്ത് മുന്നറിയിപ്പ് നൽകി.