12 വർഷത്തിനു ശേഷം വിരാട് കോഹ്‌ലി രഞ്ജി ട്രോഫിയിൽ തിരിച്ചെത്തിയ മത്സരത്തിൽ ഡൽഹി റെയിൽവേസിനെ ഇന്നിംഗ്‌സിനും 19 റൺസിനും പരാജയപ്പെടുത്തി. കോഹ്‌ലി ആദ്യ ഇന്നിംഗ്സിൽ ആറ് റൺസ് ആണ് എടുത്തത്. ഇന്നിംഗ്സ് ജയം ആയത് കൊണ്ട് രണ്ടാമത് കോഹ്ലി ബാറ്റ് ചെയ്യേണ്ടി വന്നില്ല.
ആദ്യ ഇന്നിംഗ്‌സിൽ 86 റൺസും മൂന്ന് വിക്കറ്റും നേടിയ സുമിത് മാത്തൂർ മികച്ച പ്രകടനം കാഴ്ചവച്ച് പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടി. റെയിൽവേസ് ആദ്യ ഇന്നിംഗ്‌സിൽ 241 റൺസ് നേടിയതിന് ശേഷം ക്യാപ്റ്റൻ ആയുഷ് ബദോണിയുടെ 99 റൺസും മാത്തൂറിന്റെ നിർണായക ഇന്നിംഗ്‌സ് ഡൽഹിയെ ശക്തമായ ലീഡിലേക്ക് നയിച്ചിരുന്നു.
രണ്ടാം ഇന്നിംഗ്‌സിൽ റെയിൽവേസ് വെറും 114 റൺസിന് തകർന്നു, ശിവം ശർമ്മ അഞ്ച് വിക്കറ്റ് വീഴ്ത്തി ഡൽഹിയുടെ വിജയം ഉറപ്പിച്ചു.