ഇന്ത്യക്ക് എതിരായ രണ്ടാം ഏകദിനത്തിൽ പൊരുതാനുള്ള റൺസ് നേടി ശ്രീലങ്ക. ഇന്ന് ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 240-9 റൺസ് എടുത്തു. ഇന്ന് ഇന്ത്യ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടിയെങ്കിലും പിന്നീട് ശ്രീലങ്ക തിരികെ വന്നു. 40 റൺസ് എടുത്ത അഷിക ഫെർണാണ്ടൊയും 30 റൺസ് എടുറ്റ്യ്ത കുശാൽ മെൻഡിസും ടീമിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു.

ക്യാപ്റ്റൻ അസലങ്ക 25 റൺസും വെല്ലലാഗെ 39 റൺസും എടുത്ത് മികച്ച സംഭാവന നൽകി. അവസാനം കമിന്ദു മെൻഡിസും ധനഞ്ചയയും ചേർന്ന് ശ്രീലങ്കയെ 240ലേക്ക് അടുപ്പിച്ചു. കമിന്ദു മെൻഡിസ് 40 റൺസും ധനഞ്ചയ 15 റൺസും എടുത്തു.
ഇന്ത്യക്ക് ആയി വാഷിങ്ടൺ സുന്ദർ 3 വിക്കറ്റും കുൽദീപ് യാദവ് 2 വിക്കറ്റും വീഴ്ത്തി.














