തന്റെ 15 വർഷത്തെ കരിയറിൽ ഇത്രയും തരംതാഴ്ന്ന ഒരു എതിർ ടീമിനെ കണ്ടിട്ടില്ലെന്ന് ആഞ്ചലോ മാത്യൂസ്

Newsroom

ഏകദിന ലോകപ്പിലെ വിവാദ മത്സരത്തിനു ശേഷം സംസാരിച്ച ആഞ്ചലോ മാത്യൂസ് ബംഗ്ലാദേശിന് എതിരെ ആഞ്ഞടിച്ചു. ഇത്രയും തരംതാഴ്ന്ന ഒരു എതിരാളികളെ താൻ തന്റെ കരിയറിൽ കണ്ടിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് ആഞ്ചലോ മാത്യൂസിനെ ടൈം ഔട്ടിൽ ഔട്ട് ആക്കിയിരുന്നു. ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായിരുന്നു ഇങ്ങനെ ഒരു സംഭവം.

ആഞ്ചലോ 23 11 07 03 15 41 653

മത്സരശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ആണ് ആഞ്ചലോ മാത്യൂസ് ബംഗ്ലാദേശിനെതിരെ ആഞ്ഞടിച്ചത്. ഈ പ്രവർത്തി അപമാനകരം ആണെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് ആയതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്, വേറെ ഒരു ടീമും ഇത് ചെയ്യില്ല. അദ്ദേഹം പറഞ്ഞു.

“ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ക്രീസിലെത്തി സ്വയം ഒരുങ്ങാൻ എനിക്ക് രണ്ട് മിനിറ്റ് സമയമുണ്ടായിരുന്നു, അത് ഞാൻ ചെയ്തു. തുടർന്ന് ഉണ്ടായത് അത് ഹെൽമറ്റ് തകരാറായിരുന്നു,” മാത്യൂസ് മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.

“സാമാന്യബുദ്ധി എവിടെ പോയി എന്ന് എനിക്കറിയില്ല, കാരണം വ്യക്തമായും ഷാക്കിബിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഉണ്ടായ പ്രവർത്തി അപമാനകരമാണ്, അവർ ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇതല്ല ചെയ്യുക – രണ്ട് മിനിറ്റിനുള്ളിൽ നിങ്ങൾ തയ്യാറാകണമെന്ന് നിയമത്തിൽ പറയുന്നു. തനിക്ക് ഇനിയും സമയം ഉണ്ടായിരുന്നു” മാത്യൂസ് ആഞ്ഞടിച്ചു.

“എനിക്ക് ഷാകിബിനോടും ബംഗ്ലാദേശ് ടീമിനോടും അങ്ങേയറ്റം ബഹുമാനമുണ്ടായിരുന്നു. വ്യക്തമായും, നിങ്ങൾ എല്ലാവരും ജയിക്കാൻ വേണ്ടി കളിക്കുന്നു. അത് നിയമത്തിനുള്ളിൽ ആണെങ്കിൽ, അത് ശരിയാണ്. എന്നാൽ നിയമം വ്യക്തമായി പറയുന്നു, ഇന്നത്തെ സംഭവത്തിൽ, രണ്ട് മിനിറ്റിനുള്ളിൽ ഞാൻ അവിടെ എത്തി. വീഡിയോ തെളിവുകൾ ഉണ്ട്,ഞാൻ തെളിവോടെയാണ് സംസാരിക്കുന്നത്,” സംഭവത്തെക്കുറിച്ച് മാത്യൂസ് പറഞ്ഞു.