ഇംഗ്ലണ്ടിലെ അടുത്ത മൂന്ന് നാല് ദിവസത്തെ കാലാവസ്ഥ മോശം, മത്സരങ്ങള്‍ക്ക് പരക്കെ മഴ ഭീഷണി

ഇന്നലെ വിന്‍ഡീസ്-ദക്ഷിണാഫ്രിക്ക മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ടൂര്‍ണ്ണമെന്റിലെ രണ്ടാം മത്സരമാണ് ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടുന്നത്. പാക്കിസ്ഥാന്‍ ശ്രീലങ്ക മത്സരം മഴ മൂലം ഉപേക്ഷിച്ചതിനു ശേഷം ഇന്ന് ബ്രിസ്റ്റോളില്‍ നടക്കാനിരിക്കുന്ന ബംഗ്ലാദേശ്-ശ്രീലങ്ക മത്സരത്തിനും മഴ ഭീഷണിയായി മാറിയിരിക്കുകയാണ്. ഇതുവരെ മത്സരത്തിലെ ടോസ് പോലും നടന്നിട്ടില്ല. ഒന്നര മണിക്കൂറിലധികം നിലവില്‍ തന്നെ ടോസ് വൈകിയിരിക്കുന്ന സാഹചര്യത്തില്‍ മഴ മാറി എത്ര ഓവര്‍ മത്സരം നടക്കുമെന്നത് കാത്തിരുന്ന് മാത്രമേ അറിയാാനാകൂ.

അതേ സമയം അടുത്ത മത്സരങ്ങള്‍ നടക്കുന്ന ടോണ്ടണിലും നോട്ടിംഗാമിലും കാലാവസ്ഥ മോശമാണെന്നാണ് ലഭിയ്ക്കുന്ന വിവരം. എഡ്ജ്ബാസ്റ്റണില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ സൂപ്പര്‍ പോരാട്ടത്തിനും മഴ ഭീഷണിയായി എത്തുകയാണെന്നാണ് അറിയുന്നത്. വരും ദിവസങ്ങളിലെ കാലാവസ്ഥ മെച്ചമാകുന്നില്ലെങ്കില്‍ ബഹുഭൂരിഭാഗം മത്സരങ്ങളിലും കളിയ്ക്കാന്‍ അവസരം ലഭിയ്ക്കാതെ ടൂര്‍ണ്ണമെന്റില്‍ നിന്ന് ടീമുകള്‍ പുറത്ത് പോകുന്നത് കാണാനാകുമെന്നാണ് കരുതുന്നത്.

അഫ്ഗാന്‍-ന്യൂസിലാണ്ട് കളി മുടക്കി മഴ

ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മഴയുടെ ഭീഷണി. ഇന്നത്തെ രണ്ടാമത്തെ മത്സരമായ അഫ്ഗാനിസ്ഥാന്‍-ന്യൂസിലാണ്ട് മത്സരമാണ് മഴ മൂലം തടസ്സപ്പെട്ടിരിക്കുന്നത്. 20 ഓവറില്‍ 84/4 എന്ന നിലയില്‍ ആദ്യം ബാറ്റ് ചെയ്യുന്ന അഫ്ഗാനിസ്ഥാന്‍ നില്‍ക്കവെയാണ് മഴ വില്ലനായി എത്തിയത്. ശക്തമായ കാറ്റുള്ളതിനാല്‍ മഴ വേഗം മാറി കളി നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അഫ്ഗാനിസ്ഥാന് വേണ്ടി ഹസ്മത്തുള്ള ഷഹീദി 7 റണ്‍സുമായും ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി 6 റണ്‍സുമായാണ് ക്രീസില്‍ നില്‍ക്കുന്നത്. 66/0 എന്ന നിലയില്‍ നിന്ന് 70/4 എന്ന നിലയിലേക്ക് നാല് റണ്‍സ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് വീണ് പ്രതിരോധത്തിലായ അഫ്ഗാനിസ്ഥാനെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിക്കുകയാണ് ഷഹീദി-നബി കൂട്ടുകെട്ട്. 14 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഇപ്പോള്‍ നേടിയിട്ടുള്ളത്.

Exit mobile version