മുന്‍ പാക് ക്രിക്കറ്റ് താരത്തിന് കോവിഡ്

മുന്‍ പാക്കിസ്ഥാന്‍ താരം തൗഫീക്ക് ഉമര്‍ കോവിഡ് പോസിറ്റീവ്. താരത്തിന് പനിയുടെ ലക്ഷണങ്ങള്‍ വന്ന ഉടനെ താരം ടെസ്റ്റിന് വിധേയനാകുകയായിരുന്നു. 44 ടെസ്റ്റുകളില്‍ പാക്കിസ്ഥാനെ പ്രതിനിധീകരിച്ചിട്ടുള്ള താരം അരങ്ങേറ്റം നടത്തിയത് 2001ലാണ്.

2014ലാണ് ഉമര്‍ അവസാനമായി അന്താരാഷ്ട്ര മത്സരത്തില്‍ അരങ്ങേറിയത്. തന്റെ രോഗ ലക്ഷണങ്ങള്‍ അത്ര അപകടകരമല്ലെന്നും താന്‍ വീട്ടില്‍ തന്നെ ഹോം ഐസൊലേറ്റ് ചെയ്യുകയായിരുന്നു എന്നും ഉമര്‍ വ്യക്തമാക്കി.

മുന്‍ പാക് ക്രിക്കറ്റ് താരത്തിന് കോവിഡ്

മുന്‍ പാക്കിസ്ഥാന്‍ താരം തൗഫീക്ക് ഉമര്‍ കോവിഡ് പോസിറ്റീവ്. താരത്തിന് പനിയുടെ ലക്ഷണങ്ങള്‍ വന്ന ഉടനെ താരം ടെസ്റ്റിന് വിധേയനാകുകയായിരുന്നു. 44 ടെസ്റ്റുകളില്‍ പാക്കിസ്ഥാനെ പ്രതിനിധീകരിച്ചിട്ടുള്ള താരം അരങ്ങേറ്റം നടത്തിയത് 2001ലാണ്.

2014ലാണ് ഉമര്‍ അവസാനമായി അന്താരാഷ്ട്ര മത്സരത്തില്‍ അരങ്ങേറിയത്. തന്റെ രോഗ ലക്ഷണങ്ങള്‍ അത്ര അപകടകരമല്ലെന്നും താന്‍ വീട്ടില്‍ തന്നെ ഹോം ഐസൊലേറ്റ് ചെയ്യുകയായിരുന്നു എന്നും ഉമര്‍ വ്യക്തമാക്കി.

സയ്യിദ് അന്‍വറിനൊപ്പമെത്തി ഇമാം ഉള്‍ ഹക്ക്

ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റില്‍ അര്‍ദ്ധ ശതകം നേടിയ പാക് താരങ്ങള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. അവരുടെ കൂട്ടത്തിലേക്ക് ഇന്ന് പുതിയൊരാള്‍ കൂടിയെത്തി. ഇന്ന് സെഞ്ചൂറിയണില്‍ പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സിനിടെ തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്മാരില്‍ ദക്ഷിണാഫ്രിക്കയില്‍ അര്‍ദ്ധ ശതകമോ അതിലധികമോ റണ്‍സ് നേടുന്ന നാലാമത്തെ താരമെന്ന നേട്ടമാണ് ഇമാം-ഉള്‍-ഹക്ക് സ്വന്തമാക്കിയത്.

1998ല്‍ സയ്യിദ് അനവറും 2003ല്‍ തൗഫീക്ക് ഉമറും 2007ല്‍ ഇമ്രാന്‍ ഫര്‍ഹത്തുമാണ് ഈ നേട്ടങ്ങള്‍ കൊയ്തിട്ടുള്ള താരം. ഇതില്‍ അന്‍വറും ഉമറും രണ്ട് തവണ ടൂറില്‍ അര്‍ദ്ധ ശതകങ്ങള്‍ നേടിയിരുന്നു

Exit mobile version