ജോഹർ കപ്പിൽ ഇന്ത്യൻ ഹോക്കി ടീം സെമി ഉറപ്പിച്ചു

11-ാമത് സുൽത്താൻ ഓഫ് ജോഹർ കപ്പിൽ ഇന്ത്യ സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. ന്യൂസിലൻഡിനെതിരെ 6-2 എന്ന വിജയത്തോടെയാണ് ഇന്ത്യൻ ജൂനിയർ പുരുഷ ഹോക്കി ടീം സെമിയിൽ എത്തിയത്. ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്മാർ.

മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ അമൻദീപ് ലക്രയിലൂടെ ഇന്ത്യ ലീഡ് നേടി. ഏഴാം മിനിറ്റിൽ മറ്റൊരു പെനാൾട്ടി കോർണറിൽ നിന്ന് ലക്ര തന്നെ ലീഡ് ഇരട്ടിയാക്കി. 12-ാം മിനിറ്റിൽ അരുൺ സഹായിനിയുടെ ഗോൾ കൂടെ വന്നതോടെ ഇന്ത്യ മൂന്ന് ഗോളിന് മുന്നിൽ എത്തി.

29-ാം മിനിറ്റിൽ ലൂക്ക് ആൽഡ്രെഡിനിലൂടെ ന്യൂസിലൻഡിന് ഒരു ഗോൾ മടക്കാൻ ആയി. പക്ഷെ ഈ ഗോൾ ഇന്ത്യയെ കൂടുതൽ അറ്റാക്കിലേക്ക് നയിക്കുകയാണ് ചെയ്തത്. 35-ാം ലക്ര ഹാട്രിക്ക് തികച്ചു. 52-ാം മിനിറ്റിൽ പൂവണ്ണ ചന്തുര ബോബി ഇന്ത്യയുടെ അഞ്ചാം ഗോൾ നേടി. 53-ാം മിനിറ്റിൽ അരുൺ സഹാനി തന്റെ രണ്ടാം ഗോൾ നേടി ഇന്ത്യയുടെ ലീഡ് 6-1 ലേക്ക് എത്തിച്ചു. അവസാനം ഒരു ഗോൾ കൂടെ ന്യൂസിലൻഡ് സ്കോർ ചെയ്തു.

നവംബർ 3 ന് ആകും സുൽത്താൻ ഓഫ് ജോഹർ കപ്പിന്റെ സെമിഫൈനൽ നടക്കുക. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ ആതിഥേയരായ മലേഷ്യയെ 3-1ന് തോൽപ്പിച്ചിരുന്നു.

മത്സരം അവസാനിക്കുവാന്‍ മൂന്ന് സെക്കന്‍ഡ് ബാക്കിയുള്ളപ്പോള്‍ വിജയ ഗോളുമായി ബ്രിട്ടന്‍, സുല്‍ത്താന്‍ ജോഹര്‍ കപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് തോല്‍വി

സുല്‍ത്താന്‍ ജോഹര്‍ കപ്പ്, ജൂനിയര്‍ പുരുഷ ഹോക്കി ഫൈനലില്‍ ഇന്ത്യയ്ക്ക് തോല്‍വി. മത്സരം 1-1 എന്ന നിലയില്‍ അധിക സമയത്തേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ബ്രിട്ടന്റെ വിജയ ഗോള്‍. അവസാന വിസിലിന് 3 സെക്കന്‍ഡ് മാത്രം ബാക്കി നില്‍ക്കെയാണ് ബ്രിട്ടന്‍ വിജയം കുറിച്ച ഗോള്‍ നേടിയത്. ആദ്യ മൂന്ന് ക്വാര്‍ട്ടറില്‍ ഗോളുകള്‍ പിറക്കാതിരുന്നപ്പോള്‍ അവസാന ക്വാര്‍ട്ടറിലാണ് ഗോളുകളെല്ലാം പിറന്നത്.

ഗുര്‍സാഹിബ്ജിത്ത് ഇന്ത്യയ്ക്ക് ലീഡ് നേടിയെങ്കിലും അടുത്ത മിനുട്ടില്‍ തന്നെ ബ്രിട്ടന്‍ ഗോള്‍ മടക്കി. പിന്നീട് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ഇന്ത്യന്‍ ഹൃദയങ്ങള്‍ തകര്‍ത്ത് ബ്രിട്ടന്റെ വിജയ ഗോള്‍. ടൂര്‍ണ്ണമെന്റില്‍ കഴിഞ്ഞ വര്‍ഷവും ബ്രിട്ടനോടാണ് ഇന്ത്യ ഫൈനലില്‍ അടിയറവ് പറഞ്ഞത്. ഇന്ന് 1-2 എന്ന സ്കോറിനാണ് ഇന്ത്യ പിന്നില്‍ പോയതെങ്കില്‍ അന്ന് 2-3 എന്ന സ്കോറിനായിരുന്നു പരാജയം.

ബ്രിട്ടനോട് സമനില, ഇന്ത്യ ഫൈനലിലേക്ക്

9ാമത് സുല്‍ത്താന്‍ ജോഹര്‍ കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ. ജൂനിയര്‍ പുരുഷ വിഭാഗം ടൂര്‍ണ്ണമെന്റില്‍ ഇന്ന് നടന്ന മത്സരത്തില്‍ ബ്രിട്ടനോട് 3-3 എന്ന സ്കോറിന് സമനിലയില്‍ പിരിഞ്ഞുവെങ്കിലും ഇന്ത്യ ഫൈനലിലേക്ക് കടക്കുകയായിരുന്നു. മത്സരം അവസാനിപ്പിക്കുവാന്‍ ഒരു മിനുട്ട് മാത്രം അവശേഷിക്കെ ഇന്ത്യ 3-2 ന് ലീഡ് ചെയ്യുകയായിരുന്നുവെങ്കിലും 59ാം മിനുട്ടില്‍ മാത്യൂ റാന്‍ഷോ നേടിയ ഗോളിലൂടെ ഇംഗ്ലണ്ട് സമനില നേടി.

മത്സരത്തില്‍ ബ്രിട്ടന്‍ ആദ്യം മുന്നിലെത്തിയത്. 27ാം മിനുട്ടില്‍ ലോവന്‍ വാള്‍ നേടിയ ഗോളിലൂടെ ആദ്യ പകുതിയില്‍ ബ്രിട്ടന്‍ 1-0 എന്ന സ്കോറിന് ലീഡ് ചെയ്തു. രണ്ടാം പകുതിയില്‍ 32ാം മിനുട്ടില്‍ ആന്‍ഡ്രൂ മക്കോന്നെല്‍ ഇംഗ്ലണ്ടിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. അവസാന ക്വാര്‍ട്ടറില്‍ 48ാം മിനുട്ടില്‍ ഷീലാനന്ദ് ലാക്രയാണ് ഇന്ത്യയുടെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ മന്ദീപ് മോര്‍ രണ്ടാമത്തെയും 57ാം മിനുട്ടില്‍ ശാരദ നന്ദ് തിവാരി ഇന്ത്യയ്ക്ക് ലീഡും നേടിക്കൊടുത്തുവെങ്കിലും 59ാം മിനുട്ടില്‍ ബ്രിട്ടന്‍ സമനില കൈവരിച്ചു.

സുല്‍ത്താന്‍ ജോഹര്‍ കപ്പില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം

ബ്രിട്ടണോട് 2-3 എന്ന സ്കോറിനു ഫൈനലില്‍ പരാജയപ്പെട്ട് ഇന്ത്യ. സുല്‍ത്താന്‍ ജോഹര്‍ കപ്പില്‍ ഇന്ത്യന്‍ ജൂനിയര്‍ വിഭാഗം ടീമാണ് ബ്രിട്ടണെതിരെ പൊരുതി കീഴടങ്ങിയത്. 4ാം മിനുട്ടുല്‍ ഗുര്‍സാഹിബ്ജിത്തിലൂടെ ഇന്ത്യയാണ് ലീഡ് നേടിയതെങ്കിലും വെസ്റ്റ്(7ാം മിനുട്ട്), ഓടെസ്(39, 42) എന്നിവരുടെ ഗോളുകളിലൂടെ ബ്രിട്ടണ്‍ 3-1ന്റെ ലീഡ് നേടി. 55ാം മിനുട്ടില്‍ അഭിഷേക് ഇന്ത്യയ്ക്കായി ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും സമനില ഗോള്‍ കണ്ടെത്താനായില്ല.

മൂന്നാം സ്ഥാനം ഓസ്ട്രേലിയ ജപ്പാനെ 6-1നു കീഴടക്കി നേടിയപ്പോള്‍ ന്യൂസിലാണ്ടിനെ 6-3 എന്ന സ്കോറിനു വീഴ്ത്തി മലേഷ്യ അഞ്ചാം സ്ഥാനം നേടി.

Exit mobile version