അസ്ഹര്‍ അലി സോമര്‍സെറ്റിന് വേണ്ടി കൗണ്ടി കളിക്കും

മുന്‍ പാക്കിസ്ഥാന്‍ നായകന്‍ അസ്ഹര്‍ അലി കൗണ്ടി കളിക്കാനായി സോമര്‍സെറ്റിൽ എത്തുമെന്ന് അറിയിച്ച് കൗണ്ടി ക്ലബ്. താരം 2018ൽ ക്ലബിന് വേണ്ടി കളിച്ചിരുന്നു. അന്ന് ക്ലബിന്റെ റോയല്‍ ലണ്ടന്‍ കപ്പ് വിജയത്തിൽ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു.

ക്ലബിന് വേണ്ടി 17 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി താരം 800 റൺസാണ് നേടിയിട്ടുള്ളത്. ഏറ്റവും ഉയര്‍ന്ന സ്കോര്‍ 125 റൺസാണ്. ഇത് മൂന്നാം തവണയാണ് അസ്ഹര്‍ സോമര്‍സെറ്റ് നിരയിലേക്ക് എത്തുന്നത്.

ഇത്തവണ കൗണ്ടിയിലെ ബാക്കി മത്സരങ്ങള്‍ക്കും ബോബ് വില്ലിസ് ട്രോഫിയുടെ ഫൈനലിലേക്ക് ടീം യോഗ്യത നേടിയാൽ അതിനും താരം ടീമിനൊപ്പം ഉണ്ടാകും.

സോമര്‍സെറ്റുമായി കരാര്‍ പുതുക്കി ജാക്ക് ലീഷ്

2020 വരെ സോമര്‍സെറ്റുമായി കരാര്‍ പുതുക്കി ഇംഗ്ലണ്ട് സ്പിന്നര്‍ ജാക്ക് ലീഷ്. നിലവില്‍ 2019 വരെ കരാ‍ര്‍ ഉള്ള താരം ഒരു വര്‍ഷം കൂടിയാണ് പുതുക്കിയിരിക്കുന്നത്. 20120ല്‍ സോമര്‍സെറ്റിനായി അരങ്ങേറ്റം കുറിച്ച താരം 70 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 236 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. ഇംഗ്ലണ്ടിനായി ശ്രീലങ്കയില്‍ ടെസ്റ്റ് അരങ്ങേറ്റ പരമ്പരയില്‍ 3-0നു വിജയം കുറിക്കുമ്പോള്‍ ലീഷ് 18 വിക്കറ്റുകളാണ് നേടിയത്.

2018ല്‍ മികച്ച ഫോമിലായിരുന്ന താരത്തെ 2020 വരെ ടീമിനൊപ്പം നിര്‍ത്തുവാന്‍ സാധിച്ചത് വലിയൊരു നേട്ടമാണെന്നാണ് ജാക്ക് ലീഷിന്റെ പുതിയ കരാറിനെത്തുറിച്ച് സോമര്‍സെറ്റ് മുഖ്യ കോച്ച് ജേസണ്‍ കെര്‍ പറഞ്ഞത്.

അസ്ഹര്‍ അലി സോമര്‍സെറ്റിലേക്ക് മടങ്ങും

അസ്ഹര്‍ അലി സോമര്‍സെറ്റിലേക്ക് മടങ്ങുമെന്ന് അറിയിച്ച് കൗണ്ടി ടീം. 2019ല്‍ ടീമിനായി കൗണ്ടി ചാമ്പ്യന്‍ഷിപ്പിലും വണ്‍-ഡേ കപ്പിലും താരം കളിക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ സീസണില്‍ ഏഴ് കൗണ്ടി മത്സരങ്ങളില്‍ നിന്ന് താരം 400ലധികം റണ്‍സ് നേടിയിരുന്നു. ഏകദിനങ്ങളില്‍ നിന്നും ടി20യില്‍ നിന്നും താരം അടുത്തിടെയാണ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. അതിനാല്‍ തന്നെ ലോകകപ്പ് താരം കളിക്കില്ലെന്നുള്ളതിനാല്‍ കൂടുതല്‍ മത്സരങ്ങളില്‍ കൗണ്ടിയ്ക്ക് വേണ്ടി കളിയ്ക്കാനാകും.

സോമര്‍സെറ്റിലെ സമയം താന്‍ ഏറെ ആസ്വദിച്ചിരുന്നുവെന്നും തിരിച്ചെത്തുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും താരം അറിയിച്ചു. ‍‍‍ഡ്രെസ്സിംഗ് റൂമില്‍ താരങ്ങളുമായി മികച്ച ബന്ധമാണുള്ളതെന്നും അസ്ഹര്‍ അലി അഭിപ്രായപ്പെട്ടു.

Exit mobile version