95ആം മിനുട്ട് വരെ പിറകിൽ, പിന്നെ തിരിച്ചുവരവ്!! ഇംഗ്ലണ്ട് ക്വാർട്ടറിൽ

യൂറോ കപ്പ് 2024 ടൂർണമെന്റിൽ ഇംഗ്ലണ്ട് ക്വാർട്ടറിൽ. ഇന്ന് പ്രീക്വാർട്ടറിൽ നടന്ന ആവേശകരമായ മത്സരത്തിൽ സ്ലൊവാക്യയെ 2-1ന് തോൽപ്പിച്ച് ആണ് ഇംഗ്ലണ്ട് ക്വാർട്ടറിലേക്ക് മുന്നേറിയത്. 95ആം മിനുട്ട് വരെ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ ഇന്നത്തെ തിരിച്ചുവർ.

ഇന്ന് മത്സരത്തിന്റെ 35ആം മിനുട്ടിൽ ഇവാൻ ശ്രാൻസിലൂടെ ആണ് സ്ലൊവാക്യ ലീഡ് നേടിയത്. താരത്തിന്റെ ഈ യൂറോ കപ്പിലെ മൂന്നാം ഗോളാണ് ഇത്. ഇതിനു ശേഷവും ഇംഗ്ലണ്ട് അറ്റാക്ക് ശക്തിപ്പെടുത്താൻ ആകാതെ പ്രയാസപ്പെട്ടു.
കളിയുടെ അമ്പതാം മിനുട്ടിൽ ഫോഡനിലൂടെ ഇംഗ്ലണ്ട് ലീഡ് എടുത്തെങ്കിലും അത് ഓഫ്സൈഡ് വിളിക്കപ്പെട്ടു.

ഡക്ലൻ റൈസിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുന്നതും കാണാൻ ആയി. ഇംഗ്ലണ്ട് അറ്റാക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ പോലും അവർക്ക് ആദ്യ 90 മിനുട്ടിൽ ആയില്ല. അവസാനം പരാജയത്തിലേക്ക് ആണെന്ന് കരുതിയ 96ആം മിനുട്ടിൽ ജൂഡ് ബെല്ലിങ്ഹാം ഇംഗ്ലണ്ടിന്റെ രക്ഷകനായി.

ഒരു ബൈസൈക്കിൾ കിക്കിലൂടെ ആണ് ജൂഡ് ബെല്ലിങ്ഹാം ഇംഗ്ലണ്ടിന് സമനില നൽകിയത്. കളി എക്സ്ട്രാ ടൈമിലേക്ക്. എക്സ്ട്രാ ടൈമിന്റെ ആദ്യ മിനുട്ടിൽ തന്നെ ഇംഗ്ലണ്ട് വീണ്ടും ഗോൾ നേടി കളിയിൽ ലീഡ് എടുത്തു. ഒരു ഹെഡറിലൂടെ ഹാരി കെയ്ൻ ആണ് ഇംഗ്ലണ്ടിന് ലീഡ് നൽകിയത്. മിനുട്ടുകൾക്ക് അകം എല്ലാം മാറിമറഞ്ഞ അവസ്ഥ.

പിന്നീട് ഡിഫൻസിൽ ഊന്നി കളിച്ച ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ അവർ ക്വാർട്ടർ ഫൈനലിൽ എത്തി. ഇനി അവർ സ്വിറ്റ്സർലാന്റിനെ ആകും നേരിടുക.

യൂറോ കപ്പ്; സ്ലൊവാക്യക്ക് എതിരെ ഉക്രൈന്റെ ഉഗ്രൻ തിരിച്ചുവരവ്

യൂറോ കപ്പ് ഗ്രൂപ്പ് ഈയിൽ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ഉക്രൈൻ സ്ലൊവാക്യയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഉക്രൈന്റെ വിജയം. ഇന്ന് തുടക്കത്തിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം തിരിച്ചടിച്ചായിരുന്നു ഉക്രൈൻ വിജയിച്ചത്. ഉക്രൈന്റെ വിജയം ഗ്രൂപ്പ് ഇയെ ഒരു മരണ ഗ്രൂപ്പ് ആക്കി മാറ്റുകയാണ്.

ഇന്ന് മത്സരത്തിന്റെ പതിനേഴാം മിനിറ്റിൽ ഒരു ഹെഡ്ഡറിലൂടെ ഇവാൻ ശ്രാൻസ് ആണ് സ്ലൊവാക്യക്ക് ലീഡ് നൽകിയത്. ആദ്യ പകുതിയിൽ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും പതിയെ ഉക്രൈൻ കളിയിലേക്ക് തിരിച്ചുവന്നു. രണ്ടാം പകുതിയാകുമ്പോഴേക്കും ഉക്രൈന്റെ കയ്യിലായി കളി. അവർ തുടർച്ചയായി അവസരങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നു. അവസാനം 54ആം മിനിട്ടിൽ സിഞ്ചങ്കോ നൽകിയ പാസിൽ നിന്ന് ഷർപ്പറങ്കോ ഉക്രൈന്റെ സമനില ഗോൾ നേടി.

ഇന്ന് വിജയം നിർബന്ധമായിരുന്ന ഉക്രൈൻ പിന്നെ വിജയഗോളിനായി ആഞ്ഞു ശ്രമിച്ചു. അവസാനം എൺപതാം മിനിറ്റിൽ ഒരു ലോങ് ബോളിൽ നിന്ന് അവർക്ക് അവസരം ലഭിച്ചു. ഷർപ്പറെങ്കോ നൽകിയ ഗംഭീര പാസ് അതിനേക്കാൾ ഗംഭീരമായ ഒരു ഫസ്റ്റ് ടച്ചിലൂടെ യാർമചുക്ക് വരുതിയിലാക്കി, തന്റെ രണ്ടാം ടച്ചിലൂടെ പന്ത് വലയിലേക്കും തിരിച്ചുവിട്ടു കൊണ്ട് ഉക്രൈനെ മുന്നിലെത്തിച്ചു.

ഈ വിജയത്തോടെ ഗ്രൂപ്പ് ഇയിൽ മൂന്ന് ടീമുകൾക്കും മൂന്നു പോയിന്റ് വീതമായി. നാളെ റൊമാനിയ ബെൽജിയത്തോട് പരാജയപ്പെടുകയാണെങ്കിൽ ഗ്രൂപ്പിലെ നാലു ടീമുകൾക്കും മൂന്നു പോയിന്റ് എന്ന അവസ്ഥയാകും.

2 ഗോൾ VAR നിഷേധിച്ചു, നിരവധി അവസരങ്ങൾ തുലച്ചു!! ബെൽജിയം സ്ലൊവാക്യയോട് തോറ്റു

യൂറോ കപ്പ് ഗ്രൂപ്പ് ഇ പോരാട്ടത്തിൽ ബെൽജിയത്തെ ഞെട്ടിച്ച് സ്ലൊവാക്യ. ഫ്രാങ്ക്ഫർട് അരീനയിൽ നടന്ന മത്സരത്തിൽ സ്ലൊവാക്യ ബെൽജിയത്തെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. അവസരങ്ങൾ ഏറെ തുലച്ചു കളഞ്ഞതാണ് ബെൽജിയം ടീമിന് ഇന്ന് വിനയായത്. ലുകാകു മാത്രം ഇന്ന് മൂന്നിലധികം അവസരങ്ങൾ പാഴാക്കി.

ഇന്ന് മത്സരം ആരംഭിച്ച് 2ആം മിനുട്ടിൽ തന്നെ ലുകാകുവിനു മുന്നിൽ ഒരു സുവർണ്ണാവസരം വന്നു. പക്ഷെ താരത്തിന് പന്ത് വലയിൽ എത്തിക്കാൻ ആയില്ല. ആറാം മിനുട്ടിലും ലുകാകുവിന് അവസരം ലഭിച്ചു അപ്പോഴും ലക്ഷ്യത്തിലേക്ക് പന്ത് എത്തിയില്ല. ഏഴാം മിനുട്ടിൽ ഇവാൻ ഷ്രാൻസിലൂടെ സ്ലൊവാക്യ ലീഡ് എടുത്തു. സ്ലൊവാക്യയ്ക്ക് ബെൽജിയം ഡിഫൻസ് സമ്മാനിച്ച അവസരത്തിൽ നിന്നായിരുന്നു ഈ ഗോൾ.

ഈ ഗോളിനു ശേഷം ബെൽജിയത്തിന് നിരവധി അവസരങ്ങൾ ലഭിച്ചു. ആദ്യ പകുതിക്കു മുമ്പ് ലുകാകു ഒരു അവസരം കൂടെ പാഴാക്കി. 56ആം മിനുട്ടിൽ ലുകാകു ഒരു ഗോൾ നേടി ആഘോഷം നടത്തി എങ്കിലും ആ ഗോൾ വാർ പരിശോധനയിൽ ഓഫ്സൈഡ് ആണെന്ന് വിധി വന്നു.

ഈ ഗോൾ മാത്രമല്ല ഒരു ഗോൾ കൂടെ ബെൽജിയത്തിന് വാർ ഇടപെടൽ കാരണം നഷ്ടമായി. 87ആം മിനുട്ടിൽ ലുകാകു നേടിയ ഗോൾ ഹാൻഡ് ബോൾ ഉണ്ടെന്ന് കണ്ടെത്തി ആയിരുന്നു നിഷേധിക്കപ്പെട്ടത്.

Exit mobile version