സിദ്രയുടെ ഒറ്റയാള്‍ പോരാട്ടം വിഫലം!!! പാക്കിസ്ഥാനെതിരെ 131 റൺസിന്റെ വിജയവുമായി ന്യൂസിലാണ്ട്

പാക്കിസ്ഥാനെതിരെ ന്യൂസിലാണ്ട് വനിതകള്‍ക്ക് വലിയ വിജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 365/4 എന്ന സ്കോര്‍ നേടിയ ശേഷം പാക്കിസ്ഥാനെ 234 റൺസിനാണ് ന്യൂസിലാണ്ട് എറിഞ്ഞിട്ടത്. 105 റൺസ് നേടിയ സിദ്ര അമീന്‍ പാക് നിരയിൽ പൊരുതിയെങ്കിലും മറ്റു താരങ്ങളിലാര്‍ക്കും തന്നെ വലിയ സംഭാവന നൽകാനാകാത്തത് പാക്കിസ്ഥാന് തിരിച്ചടിയായി. 49.5 ഓവറിലാണ് പാക് വനിതകള്‍ ഓള്‍ഔട്ട് ആയത്.

ന്യൂസിലാണ്ട് ബൗളിംഗിൽ അമേലിയ കെര്‍ 3 വിക്കറ്റും ലിയ തഹാഹു 2 വിക്കറ്റും നേടി. നേരത്തെ സൂസി ബെയിറ്റ്സ്(108), ബെര്‍നാഡിന്‍ ബെസുയിഡന്‍ഹൗട്ട്(86), അമേലിയ കെര്‍(83), സോഫി ഡിവൈന്‍(70) എന്നിവരുടെ ബാറ്റിംഗാണ് ന്യൂസിലാണ്ടിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്.

പാക്കിസ്ഥാന്‍ ബഹുദൂരം മുന്നിൽ, രണ്ടാം ഏകദിനവും സ്വന്തമാക്കി

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ഏകദിനത്തിലും വിജയം നേടി പാക്കിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ വനിതകള്‍ 253/2 എന്ന കൂറ്റന്‍ സ്കോര്‍ നേടിയ ശേഷം 180/9 എന്ന നിലയിൽ എതിരാളികളെ ഒതുക്കിയ ശേഷം 73 റൺസിന്റെ കൂറ്റന്‍ വിജയം നേടുകയായിരുന്നു.

ബാറ്റിംഗിൽ പാക്കിസ്ഥാനായി സിദ്ര അമീന്‍ 123 റൺസ് നേടിയപ്പോള്‍ മുനീബ അലി(56), ബിസ്മ മാറൂഫ്(36*) എന്നിവരും നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു.

ശ്രീലങ്കയ്ക്കായി 41 റൺസ് നേടിയ ഹര്‍ഷിത മാധവിയാണ് ടോപ് സ്കോറര്‍. കവിഷ ദിൽഹാരി 32 റൺസും നേടി. പാക്കിസ്ഥാന് വേണ്ടി ഫാത്തിമ സന 4 വിക്കറ്റ് നേടി.

ഏകദിനത്തിലും പാക്കിസ്ഥാന് തന്നെ വിജയം

ടി20 പരമ്പര തൂത്തുവാരിയ ശേഷം ഏകദിനത്തിലും വിജയിച്ച് തുടങ്ങി പാക്കിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 169 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം 41.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്റെ വിജയം.

ബൗളിംഗിൽ ഗുലാം ഫാത്തിയ പാക്കിസ്ഥാന് വേണ്ടി നാല് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ താരം തന്റെ പത്തോവറിൽ വെറും 21 റൺസ് മാത്രമാണ് വിട്ട് നൽകിയത്. ഫാത്തിമ സന, സാദിയ ഇക്ബാൽ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. കവിഷ ദിൽഹാരി 49 റൺസുമായി ശ്രീലങ്കയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ പിഎം വീരകോടി(30), ചാമരി അത്തപത്തു(25) എന്നിവര്‍ ആണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

76 റൺസ് നേടി സിദ്ര അമീനും 62 റൺസുമായി പുറത്താകാതെ നിന്ന് ബിസ്മ മാറൂഫും ആണ് ആതിഥേയര്‍ക്കായി ബാറ്റിംഗിൽ തിളങ്ങിയത്.

Exit mobile version