ഹാരി കെയ്നിന് നാല് ഗോൾ, വമ്പൻ ജയവുമായി ലോകകപ്പ് യോഗ്യത ഉറപ്പിച്ച് ഇംഗ്ലണ്ട്

വമ്പൻ ജയവുമായി ഖത്തർ ലോകകപ്പിനുള്ള ടിക്കറ്റ് ഉറപ്പിച്ച് ഇംഗ്ലണ്ട് ടീം. ദുർബലരായ സാൻ മറീനോയെ ഏകപക്ഷീയമായ 10 ഗോളുകൾക്ക് തോല്പിച്ചത് ഇംഗ്ലണ്ട് ഖത്തർ ലോകകപ്പിനുള്ള യോഗ്യത ഉറപ്പിച്ചത്. നാല് ഗോളുകൾ നേടിയ ഹാരി കെയ്ൻ ആണ്‌ ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത്. ഹാരി കെയ്‌നിന്റെ നാല് ഗോളിൽ രണ്ടെണ്ണം പെനാൽറ്റിയിൽ നിന്നാണ് പിറന്നത്. മത്സരത്തിന്റെ 39മത്തെ മിനിറ്റ് ആവുമ്പോഴേക്കും ഹാട്രിക് തികയ്ക്കാൻ ഹരി കെയ്‌നിനായി. ആദ്യമായാണ് ഇംഗ്ലണ്ട് ഒരു മത്സരത്തിൽ പത്ത് ഗോളുകൾ നേടുന്നത്.

പ്രതിരോധ താരം മഗ്വയറിലൂടെയാണ് ഇംഗ്ലണ്ട് ഗോളടി തുടങ്ങിയത്. തുടർന്ന് ഫാബ്രിയുടെ സെൽഫ് ഗോളിൽ ലീഡ് ഇരട്ടിപ്പിച്ച ഇംഗ്ലണ്ട് ഹാരി കെയ്‌നിന്റെ നാല് ഗോളോടെ ആദ്യ പകുതിയിൽ തന്നെ 6 ഗോളിന് മുൻപിൽ എത്തി. തുടർന്ന് രണ്ടാം പകുതിൽ എമിൽ സ്മിത്ത് റോ, മിങ്‌സ്, ടാമി എബ്രഹാം, സാക എന്നിവരും ഗോൾ നേടുകയായിരുന്നു. മത്സരത്തിന്റെ 68ആം മിനുട്ടിൽ സാൻ മറീനോ താരം റോസ്സി ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് അവർ മത്സരം പൂർത്തിയാക്കിയത്.

സാന്‍ മരീനോയ്ക്ക് ചരിത്ര നിമിഷം, സെക്കന്‍ഡുകള്‍ അവശേഷിക്കെ വെങ്കല മെഡൽ കൈവിട്ട് ദീപക് പൂനിയ

വെറും അഞ്ച് താരങ്ങളുമായി ഈ ഒളിമ്പിക്സിനെത്തിയ സാന്‍ മരീനോയ്ക്ക് ഗുസ്തിയിൽ വെങ്കല മെഡൽ. സെക്കന്‍ഡുകള്‍ അവശേഷിക്കെ 2-1ന് ലീഡിലായിരുന്ന ഇന്ത്യയുടെ ദീപക് പൂനിയ വളരെ അധികം ഡിഫന്‍സിലേക്ക് പോയപ്പോള്‍ മത്സരം സാന്‍ മരീനോ താരം മാറ്റി മറിയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. 2-4 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം പിന്നിൽ പോയത്.

മത്സരം അവസാനിക്കുവാന്‍ എട്ട് സെക്കന്‍ഡ് ബാക്കി നില്‍ക്കുമ്പോളാണ് ദീപക് പൂനിയയ്ക്ക് തന്റെ കൈയ്യിൽ നിന്ന് ഒളിമ്പിക്സ് വെങ്കല മെഡൽ കൈമോശം വരുന്നത് കാണേണ്ടി വന്നത്.

സാന്‍ മരീനോയുടെ മൈല്‍സ് അമിനനിനോടാണ് ഇന്ന് ദീപക് 86 കിലോ വിഭാഗത്തിൽ മത്സരിക്കാനിറങ്ങിയത്. വെറും അഞ്ച് താരങ്ങളുമായി ഒളിമ്പിക്സിനെത്തിയ രാജ്യമാണ് സാന്‍ മരീനോ. ആദ്യ പിരീഡ് കഴിയുമ്പോള്‍ 2-1ന്റെ ലീഡാണ് ഇന്ത്യന്‍ താരത്തിന് ഉണ്ടായിരുന്നത്.

ഒളിമ്പിക്സിൽ ഇത് സാന്‍ മരീനോയുടെ മൂന്നാമത്തെ മെഡലാണ്.

Exit mobile version