മാര്‍ക്രത്തെ മടക്കി ഹെരാത്ത്, ദക്ഷിണാഫ്രിക്ക 42/1

കൊളംബോ ടെസ്റ്റില്‍ ചായയ്ക്ക ടീമുകള്‍ പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക 42/1 എന്ന സ്കോറില്‍ നില്‍ക്കുന്നു. ഡീന്‍ എല്‍ഗാറിനെ ദില്‍രുവന്‍ പെരേര പുറത്താക്കിയെങ്കിലും ഫ്രണ്ട് ഫുട്ട് നോബോളില്‍ താരത്തിനു വീണ്ടും ഒരു അവസരം ലഭിക്കുകയായിരുന്നു. അടുത്ത ഓവറില്‍ ആഞ്ചലോ മാത്യൂസ് സ്ലിപ്പില്‍ എയ്ഡന്‍ മാര്‍ക്രത്തെ പുറത്താക്കുവാനുള്ള അവസരം നഷ്ടപ്പെടുത്തിയപ്പോള്‍ ഈ അവസരം മുതലാക്കി ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാര്‍ ടീമിനെ മുന്നോട്ട് നയിക്കുമെന്നാണ് കരുതിയതെങ്കിലും ഹെരാത്ത് മാര്‍ക്രത്തിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി ലങ്കയ്ക്ക് ആദ്യ നേട്ടം നല്‍കി.

14 റണ്‍സാണ് മാര്‍ക്രം നേടിയത്. ഹെരാത്തിനെതിരെ സ്വീപ് ഷോട്ട് ശ്രമിച്ചാണ് താരം വിക്കറ്റിനു മുന്നില്‍ കുടുങ്ങിയത്. ക്രീസില്‍ ദക്ഷിണാഫ്രിക്കയ്ക്കായി ഡീന്‍ എല്‍ഗാര്‍(14*), ത്യൂണിസ് ഡി ബ്രൂയിന്‍(8*) എന്നിവരാണ് നില്‍ക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗോളിലെ തുടര്‍ച്ചയായി കൊളംബോയിലും ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് തകര്‍ച്ച

ഗോളില്‍ സംഭവിച്ചതിന്റെ തുടര്‍ച്ചയാണ് കൊളംബോയിലും ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിനു സംഭവിക്കുന്നത്. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 338 റണ്‍സിനു അവസാനിപ്പിച്ച ദക്ഷിണാഫ്രിക്ക രണ്ടാം ദിവസം ലഞ്ചിനു പിരിയുമ്പോള്‍ 19/3 എന്ന പരിതാപകരമായ സ്ഥിതിയിലാണ്. ശ്രീലങ്കയുടെ ഇന്നിംഗ്സിനു 319 റണ്‍സിനു പിന്നിലുള്ള ടീം ഈ മത്സരത്തില്‍ കരകയറുവാനുള്ള സാധ്യത മങ്ങിയെന്ന് വേണം ഇന്നത്തെ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് പ്രകടനം വെച്ച് വിലയിരുത്തുവാന്‍.

ശ്രീലങ്ക എറിഞ്ഞ 11 ഓവറുകളും സ്പിന്നര്‍മാരാണ് എറിഞ്ഞതെന്ന് സ്പിന്നിനു പിച്ചില്‍ നിന്ന് ലഭിക്കുന്ന പിന്തുണ വ്യക്തമാക്കുന്നു. ദക്ഷിണാഫ്രിക്കന്‍ താരം കേശവ് മഹാരാജ് 9 വിക്കറ്റുകളാണ് ആദ്യ ഇന്നിംഗ്സില്‍ വീഴ്ത്തിയത്. ദക്ഷിണാഫ്രിക്കയെക്കാള്‍ മികച്ച സ്പിന്നര്‍മാരുള്ള ശ്രീലങ്കയുടെ സ്പിന്‍ കുരുക്കിനെ എത്ര നേരം ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാര്‍ അതിജീവിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും മത്സരത്തിന്റെ ദൈര്‍ഘ്യം.

ലഞ്ചിനു പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കായി 7 റണ്‍സ് നേടി ഹാഷിം അംലയും 1 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിയുമാണ് ക്രീസില്‍. ശ്രീലങ്കയ്ക്ക് വേണ്ടി അകില ധനന്‍ജയ രണ്ടും രംഗന ഹെരാത്ത് ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വാലറ്റം പൊരുതി, 338 റണ്‍സ് നേടി ശ്രീലങ്ക, കേശവ് മഹാരാജിനു 9 വിക്കറ്റ്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ കൊളംബോയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ വാലറ്റത്തിന്റെ ചെറുത്ത് നില്പില്‍ 338 റണ്‍സ് നേടി ശ്രീലങ്ക. ഒന്നാം ദിവസം 277/9 എന്ന നിലയിലായിരുന്ന ലങ്ക രണ്ടാം ദിവസം 61 റണ്‍സ് കൂടി അവസാന വിക്കറ്റില്‍ നേടുകയായിരുന്നു. അവസാന വിക്കറ്റില്‍ 74 റണ്‍സാണ് അകില ധനന്‍ജയ-രംഗന ഹെരാത്ത് കൂട്ടുകെട്ട് നേടിയത്. 104.1 ഓവറില്‍ ആണ് ശ്രീലങ്ക 338 റണ്‍സിനു ഓള്‍ഔട്ട് ആയത്.

അകില ധനന്‍ജയ 43 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ രംഗന ഹെരാത്ത്(35) ആണ് അവസാന വിക്കറ്റായി പവലിയനിലേക്ക് മടങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

രംഗന ഹെരാത്തില്‍ നിന്ന് കൂടുതല്‍ തന്ത്രങ്ങള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നു: കേശവ് മഹാരാജ്

രംഗന ഹെരാത്തില്‍ നിന്ന് കൂടുതല്‍ തന്ത്രങ്ങള്‍ പഠിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ്. ശ്രീലങ്കന്‍ ഇതിഹാസ സ്പിന്നരുടെ എതിരാളികളെ കടപുഴകിയെറിയാനാകുന്ന കഴിവ് സ്വായത്തമാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും മഹാരാജ് പറഞ്ഞു. ഗോള്‍ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും ദക്ഷിണാഫ്രിക്കയുടെ ഒന്നാം നമ്പര്‍ സ്പിന്നറായ കേശവ് മഹാരാജ് രണ്ടാം ഇന്നിംഗ്സില്‍ നാല് വിക്കറ്റാണ് വീഴ്ത്തിയത്.

വെള്ളിയാഴ്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ തനിക്ക് മെചച്പ്പെട്ട പ്രകടനം നടത്താനാകുമെന്നാണ് മഹാരാജ് പ്രതീക്ഷിക്കുന്നത്. ഹെരാത്തിന്റെ ബോളിന്മേലുള്ള നിയന്ത്രണമാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സവിശേഷതയെന്നാണ് മഹാരാജ് പറഞ്ഞത്. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ശ്രീലങ്ക വിടുന്നതിനു മുമ്പ് ഹെരാത്തുമായി സംസാരിക്കാനും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനുമാണ് താന്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്പിന്‍ കുരുക്കില്‍ കുടുങ്ങി ദക്ഷിണാഫ്രിക്ക, ഗോളില്‍ കനത്ത തോല്‍വി

ഗോള്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം ലങ്കയുടെ സ്പിന്‍ ബൗളിംഗിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ ദക്ഷിണാഫ്രിക്ക പുറത്ത്. മൂന്നാം ദിവസം 354 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ദക്ഷിണാഫ്രിക്ക മത്സരത്തില്‍ 278 റണ്‍സിന്റെ തോല്‍വിയാണ് ടീം ഏറ്റുവാങ്ങിയത്. 28.5 ഓവറുകള്‍ മാത്രം നീണ്ട് നിന്ന ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് 73 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 22 റണ്‍സ് നേടിയ വെറോണ്‍ ഫിലാന്‍ഡര്‍ ആണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറര്‍.

ദില്‍രുവന്‍ പെരേര ആറ് വിക്കറ്റും രംഗന ഹെരാത്ത് മൂന്നും വിക്കറ്റും നേടി. ഇരുവരുമല്ലാതെ വേറൊരു ബൗളറെയും ലങ്ക 28 ഓവറുകളില്‍ ഉപയോഗിച്ചിരുന്നില്ല. ഹെരാത്തിനു പകരം ബൗളിംഗിനെത്തിയ ലക്ഷന്‍ സണ്ടകന്റെ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ദക്ഷിണാഫ്രിക്ക ഓള്‍ഔട്ട് ആവുകയും ചെയ്തു. മത്സരത്തിലെ നാലാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക സ്കോര്‍ ചെയ്യുന്ന ഏറ്റവും കുറഞ്ഞ സ്കോര്‍ കൂടിയാണ് ഇത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിരമിക്കല്‍, തന്റെയും സമയമായെന്ന് പറഞ്ഞ് രംഗന ഹെരാത്ത്

ഏതൊരു ക്രിക്കറ്റ് താരത്തെയും പോലെ തനിക്കും റിട്ടയര്‍മെന്റിനു സമയമായെന്ന് പറഞ്ഞ് ശ്രീലങ്കന്‍ മുന്‍ നിര സ്പിന്നര്‍ രംഗന ഹെരാത്ത്. ഇപ്പോള്‍ 40 വയസ്സു പ്രായമുള്ള താരം ഇംഗ്ലണ്ടിനെതിരെ നാട്ടില്‍ നടക്കുന്ന മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്ക് ശേഷം താന്‍ വിരമിച്ചേക്കുമെന്ന് സൂചന നല്‍കി. നേരത്തെ തന്നെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഹെരാത്ത് ഇപ്പോള്‍ ടെസ്റ്റില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര എന്റെ അവസാന പരമ്പരയായിരിക്കാമെന്ന് പറഞ്ഞ ഹെരാത്ത്, ദക്ഷിണാഫ്രിക്കന്‍ പരമ്പര കഴിഞ്ഞ് മൂന്ന് മാസം ഗ്യാപ്പുള്ളതിനാല്‍ ആലോചിച്ച് തീരുമാനമെടുക്കുവാന്‍ സമയമുണ്ടെന്നാണ് അറിയിച്ചത്. ഏതൊരു ക്രിക്കറ്റര്‍ക്കും കളി അവസാനിപ്പിക്കേണ്ട ഒരു കാലം വരും അതില്‍ നിന്നാര്‍ക്കും ഒഴിവുകഴിവില്ല.

18 വര്‍ഷത്തോളമായി ഞാന്‍ ക്രിക്കറ്റ് കളിക്കുന്നു. അതില്‍ ഏഴ് വര്‍ഷത്തോളെ എനിക്ക് ശ്രീലങ്കയ്ക്കായി കളിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ കാലഘട്ടത്തില്‍ ഞാന്‍ ഏര്‍പ്പെട്ട പരിശീലനവും ശ്രീലങ്കയ്ക്ക് വേണ്ടി കളിക്കുവാനുള്ള ആവേശവും ആഗ്രഹവുമാണ് എന്നെ മുന്നോട്ട് നയിച്ചതെന്ന് ഹെരാത്ത് പറഞ്ഞു.

1999 സെപ്റ്റംബറില്‍ ഓസ്ട്രേലിയയ്ക്കെതിരെ അരങ്ങേറ്റം കുറിച്ച താരം 418 വിക്കറ്റുകളാണ് ടെസ്റ്റ് വിക്കറ്റില്‍ എടുത്തിട്ടുള്ളത്. ഫോര്‍മാറ്റിലെ ഇടം കൈയ്യന്‍ ബൗളര്‍മാരില്‍ ഏറ്റവും വിജയം കൈവരിച്ച താരങ്ങളില്‍ ഒരാള്‍ ഹെരാത്ത് ആണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version