മീരഭായ് ചാനുവിനും മെഡൽ ഇല്ല!! ഭാരോദ്വഹനത്തിൽ നാലാം സ്ഥാനം

പാരീസ് ഒളിമ്പിക്സിൽ 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മീരഭായ് ചാനുവിന് നിരാശ. സ്നാച്ചിൽ 88 കിലോഗ്രാമും ക്ലീൻ ആൻഡ് ജർക്കിൽ 111 കിലോഗ്രാമും ഉയർത്തി ആകെ 199 ഭാരം ഉയർത്തിയ മീരഭായ് നാലമതായാണ് ഫിനിഷ് ചെയ്തത്.

85 കിലോഗ്രാം ഉയർത്തിയാണ് സ്നാച്ചിൽ മിറഭായ് തുടങ്ങിയത്. ആദ്യ ശ്രമത്തിൽ തന്നെ അനായാസം മീരഭായ് അത് ഉയർത്തി. രണ്ടാം ലിഫ്റ്റിൽ 88 ഉയർത്താൻ ശ്രമിച്ച മിറഭായിക്ക് അത് ഉയർത്താൻ ആയില്ല. മൂന്നാം ശ്രമത്തിൽ ഇന്ത്യൻ താരത്തിന് 88 കിലോ ഉയർത്താൻ ആയി. സ്നാച്ച് കഴിഞ്ഞപ്പോൾ മീരഭായ് മൂന്നാമത് ആയിരുന്നു.

89 കിലോഗ്രാം ഉയർത്തി ചൈനയുടെ ഹൗ സിഹുയി രണ്ടാമതും 93 കിലോഗ്രാം ഉയർത്തിയ റൊമാനിയൻ താരം കാംബൈ വലെന്റിന ഒന്നാമതും നിന്നു. ക്ലീൻ ആൻഡ് ജെർക്കിൽ മീരഭായ് 111 കിലോഗ്രാമിൽ ആണ് തുടങ്ങിയത്. ആദ്യ ശ്രമം വിജയിച്ചില്ല. രണ്ടാം ശ്രമത്തിൽ 111 ഉയർത്തിയതോടെ മിറഭായ് മൂന്നാം സ്ഥാനത്ത് തിരികെയെത്തി. പക്ഷെ 114 എന്ന അവസാന ശ്രമം പരാജയപ്പെട്ടതോടെ മിറഭായ് നാലാമത് ഫിനിഷ് ചെയ്തു.

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആയി വെള്ളി നേടിയിട്ടുള്ള താരമാണ് മീരഭായ് ചാനു. ലോക ചാമ്പ്യൻഷിപ്പിലും കോമണ്വെൽത്ത് ഗെയിംസിലും ഇന്ത്യക്ക് ആയി സ്വർണ്ണവും നേടിയിട്ടുണ്ട്‌. മണിപ്പൂർ സ്വദേശിയായ 29കാരിയുടെ രണ്ടാമത്തെ ഒളിമ്പിക്സ് ആയിരുന്നു ഇത്.

വെള്ളി മെഡലുമായി മിരാബായി ചാനു, ഇന്ത്യന്‍ മെഡൽ വേട്ടയ്ക്ക് തുടക്കമായി

49 കിലോ വിഭാഗം വനിത ഭാരോദ്വാഹനത്തിൽ മെഡൽ നേടി ഇന്ത്യയുടെ മീരാബായി ചാനു. ഇന്ന് നടന്ന മത്സരത്തിൽ വെള്ളി മെഡൽ ആണ് ഇന്ത്യന്‍ താരം സ്വന്തമാക്കിയത്. 210 കിലോ ഉയര്‍ത്തിയ ചൈനീസ് താരം ഹോയി ആണ് ഒളിമ്പിക്സ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയത്. ഇന്തോനേഷ്യയുടെ വിന്‍ഡി ആയിഷ വെങ്കല മെഡൽ നേടി.

ഒളിമ്പിക്സ് റെക്കോര്‍ഡോടു കൂിയാണ് ചൈനീസ് താരത്തിന്റെ സ്വര്‍ണ്ണ മെഡൽ. സ്നാച്ചിൽ 87 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിൽ 115 കിലോയും ഉയര്‍ത്തിയാണ് ഇന്ത്യന്‍ താരത്തിന്റെ മെഡൽ നേട്ടം. അവസാന ശ്രമത്തിൽ 117 കിലോ ഉയര്‍ത്തുവാന്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിൽ ചാനു ശ്രമിച്ചുവെങ്കിലും അത് സാധിച്ചില്ല.

Exit mobile version