പ്രഗ്നാനന്ദയെ തോൽപ്പിച്ചു മാഗ്നസ് കാൾസൺ കരിയറിലെ ആദ്യ ചെസ് ലോകകപ്പ് സ്വന്തമാക്കി

കരിയറിലെ ആദ്യ ആദ്യ ചെസ് ലോകകപ്പ് സ്വന്തമാക്കി ലോക ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവും ആയ മാഗ്നസ് കാൾസൺ. ഇന്ത്യയുടെ 18 കാരനായ ആർ. പ്രഗ്നാനന്ദയെ ടൈബ്രേക്കറിൽ തോൽപ്പിച്ചാണ് നോർവെ താരം കിരീടം സ്വന്തമാക്കിയത്. ആദ്യ രണ്ടു ക്ലാസിക് മത്സരങ്ങളും സമനിലയിൽ അവസാനിച്ചപ്പോൾ ഇന്നത്തെ ടൈബ്രേക്കറിൽ കാൾസൺ തന്റെ വിശ്വരൂപം പുറത്ത് എടുത്തു.

ടൈബ്രേക്കറിൽ ആദ്യ റാപ്പിഡ് ഗെയിം കറുത്ത കരുക്കളെ ഉപയോഗിച്ച് കാൾസൺ ജയിച്ചതോടെ കളിയുടെ വിധി എഴുതപ്പെട്ടിരുന്നു. തുടർന്ന് രണ്ടാം റാപ്പിഡ് ഗെയിമിൽ വെള്ള കരുക്കളും ആയി കളിക്കാൻ ഇറങ്ങിയ ഇന്ത്യൻ താരത്തെ സമനിലയിൽ തളച്ചു കാൾസൺ കിരീടം ഉയർത്തുക ആയിരുന്നു. കരിയറിൽ എല്ലാം നേടിയ ചെസ് ഇതിഹാസമായ കാൾസണിനു ഇത് ആദ്യ ചെസ് ലോകകപ്പ് കിരീടം ആണ്. അതേസമയം ഫൈനലിൽ തോറ്റെങ്കിലും ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയാണ് പ്രഗ്നാനന്ദ ചെസ് ലോകകപ്പിൽ നിന്നു മടങ്ങുന്നത്.

ചെസ് ലോകകപ്പ് ഫൈനലിൽ പ്രഗ്നാനന്ദ, കാൾസൺ രണ്ടാം മത്സരവും സമനിലയിൽ

ചെസ് ലോകകപ്പ് ഫൈനലിൽ ലോക ഒന്നാം നമ്പർ നോർവെയുടെ മാഗ്നസ് കാൾസണും ഇന്ത്യയുടെ 18 കാരൻ ഗ്രാന്റ് മാസ്റ്റർ ആർ. പ്രഗ്നാനന്ദയും തമ്മിലുള്ള രണ്ടാം മത്സരവും സമനിലയിൽ. ഇന്ന് വെള്ള കരുക്കളും ആയി കളിക്കാൻ ഇറങ്ങിയ കാൾസൺ അത്രയൊന്നും ആക്രമിച്ചു കളിക്കുന്നത് കാണാൻ ആയില്ല.

സൂക്ഷിച്ചു കളിച്ച ലോക ചാമ്പ്യൻ താൻ ഏതാണ്ട് സമനിലക്ക് ആണ് കളിക്കുന്നത് എന്നു തുടക്കം മുതൽ തന്നെ മനസ്സിലായിരുന്നു. വെറും ഒരു മണിക്കൂറിനുള്ളിൽ 30 വീതം നീക്കങ്ങൾക്ക് ശേഷം ഇരു താരങ്ങളും മത്സരം സമനിലയിൽ അവസാനിപ്പിക്കാൻ സമ്മതിക്കുക ആയിരുന്നു. ഇനി നാളത്തെ ടൈബ്രേക്കറിൽ ആവും വിജയിയെ തീരുമാനിക്കുക. ടൈബ്രേക്കറിൽ 2 റാപ്പിഡ് ചെസ് മത്സരങ്ങൾ ആവും പ്രഗ്നാനന്ദയും കാൾസണും കളിക്കുക.

ചെസ് ലോകകപ്പ് ഫൈനലിൽ പ്രഗ്നാനന്ദ, കാൾസൺ ആദ്യ മത്സരം സമനിലയിൽ

ചെസ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ 18 കാരൻ ആർ.പ്രഗ്നാനന്ദയും ലോക ചാമ്പ്യൻ മാഗ്നസ് കാൾസണും തമ്മിലുള്ള ആദ്യ ക്ലാസിക് മത്സരം സമനിലയിൽ അവസാനിച്ചു. വെള്ള കരുക്കളും ആയി കളിച്ച ആർ.പ്രഗ്നാനന്ദ പലപ്പോഴും കാൾസണു ബുദ്ധിമുട്ട് നൽകി.

എന്നാൽ കുറെ നീക്കങ്ങൾക്ക് ശേഷം സമനില കൊണ്ട് ഇരു താരങ്ങളും തൃപ്തിപ്പെടും എന്നു ഏതാണ്ട് ഉറപ്പ് ആയിരുന്നു. തുടർന്ന് 35 നീക്കങ്ങൾക്ക് ശേഷം മത്സരം സമനിലയിൽ അവസാനിപ്പിക്കാൻ ഇരു താരങ്ങളും സമ്മതിക്കുക ആയിരുന്നു. നാളത്തെ രണ്ടാമത്തെ ക്ലാസിക് മത്സരത്തിൽ വെള്ള കരുക്കളും ആയി കളിക്കാൻ എത്തുന്ന കാൾസണെ പ്രഗ്നാനന്ദക്ക് പ്രതിരോധിക്കാൻ ആവുമോ എന്നത് ആവും പ്രധാന ചോദ്യം.

ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇന്ത്യയുടെ ഗുകേഷ്

ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇന്ത്യയുടെ 16 കാരൻ ഗ്രാന്റ് മാസ്റ്റർ ഗുകേഷ് ഡി. എയിം ചെസ് റാപ്പിഡ് ഓൺലൈൻ ടൂർണമെന്റിൽ ഒമ്പതാം റൗണ്ടിൽ വലത് കരുക്കളും ആയി കളിച്ച ഗുകേഷ് കാൾസനെ തോൽപ്പിക്കുക ആയിരുന്നു. ഇന്നലെ ഇതേ ടൂർണമെന്റിൽ ഇന്ത്യയുടെ അർജുനും കാൾസനെ തോൽപ്പിച്ചിരുന്നു

16 വയസ്സും നാലു മാസവും 20 ദിവസവും പ്രായമുള്ള ഗുകേഷ് ഇന്ത്യയുടെ തന്നെ പ്രഗ്യാനന്ദയുടെ നേട്ടം ആണ് മറികടന്നത്. വലിയ അബദ്ധം കാണിച്ച കാൾസൻ മത്സരത്തിൽ തോൽവി സമ്മതിക്കുക ആയിരുന്നു. എന്നാൽ ഇതിന് ശേഷം നടന്ന റൗണ്ടിൽ ജയം നേടാൻ ഗുകേഷിന് ആയില്ല. നിലവിൽ ടൂർണമെന്റിൽ 12 റൗണ്ടുകൾക്ക് ശേഷം ഗുകേഷ് മൂന്നാം സ്ഥാനത്തും അർജുൻ നാലാം സ്ഥാനത്തും നിൽക്കുകയാണ്.

മാഗ്നസ് കാൾസനെ തോൽപ്പിച്ചു ഇന്ത്യയുടെ 19 കാരൻ ഗ്രാന്റ് മാസ്റ്റർ അർജുൻ

എയിം ചെസ് റാപ്പിഡ് ഓൺലൈൻ ടൂർണമെന്റിൽ ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെ തോൽപ്പിച്ചു ഇന്ത്യയുടെ 19 കാരൻ ഗ്രാന്റ് മാസ്റ്റർ അർജുൻ എറിഗയ്സി. ജനറേഷൻ കപ്പ് ഫൈനലിൽ കാൾസനോട് ഏറ്റ തോൽവിക്ക് പ്രതികാരം കൂടിയായി അർജുനു ഈ ജയം.

കരിയറിൽ ഇത് ആദ്യമായാണ് അർജുൻ കാൾസനെ തോൽപ്പിക്കുന്നത്. റൗണ്ട് 7 ൽ മൂന്നു ജയവും ഒരു സമനിലയും നേടിയ അർജുൻ ടൂർണമെന്റിൽ നിലവിൽ നാലാമത് ആണ്. കാൾസനും ശഖിയാർ മമദയരോവും രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ യുവ ഉസ്ബകിസ്ഥാൻ താരം നോഡിർബെക് അബ്ദുസറ്റോറോവ് ആണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.

ലോകചാമ്പ്യൻ മാഗ്നസ് കാൾസനെ മൂന്നാം തവണയും തോൽപ്പിച്ചു ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദ | Report

ചെസ് ലോകചാമ്പ്യൻ മാഗ്നസ് കാൾസനെ ഒരിക്കൽ കൂടി തോൽപ്പിച്ചു ഇന്ത്യയുടെ 17 കാരൻ ആർ. പ്രഗ്നാനന്ദ.

ചെസ് ലോകചാമ്പ്യൻ മാഗ്നസ് കാൾസനെ ഒരിക്കൽ കൂടി തോൽപ്പിച്ചു ഇന്ത്യയുടെ 17 കാരൻ ആർ. പ്രഗ്നാനന്ദ. നേരത്തെ ഈ വർഷം ഫെബ്രുവരിയിൽ എയർതിങ് മാസ്റ്റേഴ്സിലും മെയിൽ ചെസബിൾ മാസ്റ്റേഴ്സിലും ആർ. പ്രഗ്നാനന്ദ കാൾസനെ തോൽപ്പിച്ചിരുന്നു. മിയാമിയിൽ നടന്ന എഫ്.ടി.എക്‌സ് ക്രിപ്റ്റോ കപ്പിലെ അവസാന മത്സരത്തിൽ ആണ് ഇത്തവണ യുവതാരം കാൾസനെ വീഴ്ത്തിയത്.

കൃത്യസമയത്ത് 2 വീതം ജയങ്ങളും ആയി ഇരുവരും സമനില പാലിച്ചപ്പോൾ ബ്ലിറ്റ്സ് ടൈബ്രൈക്കിൽ ആണ് കാൾസനെ പ്രഗ്നാനന്ദ ചെക് മേറ്റ് ചെയ്തത്. ബ്ലിറ്റ്സ് ടൈബ്രൈക്കർ അടക്കം തുടർച്ചയായി മൂന്നു ജയം ആണ് ഇന്ത്യൻ യുവതാരം നേടിയത്. തോറ്റെങ്കിലും 16 പോയിന്റുകൾ നേടിയ കാൾസൻ ടൂർണമെന്റിൽ വിജയിയായി അതേസമയം 15 പോയിന്റുകൾ നേടിയ പ്രഗ്നാനന്ദ രണ്ടാമത് എത്തി. ലോക ചാമ്പ്യൻഷിപ്പ് നിലനിർത്താൻ ഇല്ലെന്നു പറഞ്ഞ കാൾസന്റെ അവസാന മത്സരങ്ങളാണ് ഇത്.

Story Highlight : 17 year old Indian grandmaster R Praggnanandhaa beats Magnus Carlsen for the third time.

Exit mobile version