നോർവേ ചെസ് ഓപ്പണിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി പ്രഗ്നാനന്ദ

നോർവേ ചെസ് ഓപ്പണിൽ ഇന്ത്യൻ യുവപ്രതീക്ഷ ആർ പ്രഗ്നാനന്ദ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. വെള്ളിയാഴ്ച നടന്ന ടൂർണമെൻ്റിൻ്റെ പത്താമത്തെയും അവസാനത്തെയും റൗണ്ടിൽ ഹികമരു നകമുറയെ തോൽപ്പിച്ചാണ് ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദ മൂന്നാം സ്ഥാനത്തെത്തിയത്. ലോക ഒന്നാം നമ്പർ താരമായ മാഗ്നസ് കാൾസൺ കിരീടം നേടി.

വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ ജിഎം ആർ വൈശാലി നാലാം സ്ഥാനത്തെത്തിയപ്പോൾ ജിഎം കോനേരു ഹംപി അഞ്ചാം സ്ഥാനത്തെത്തി.

പ്രഗ്നാനന്ദയും നകാമുറയും തമ്മിലുള്ള പോരാട്ടം തുടക്കത്തിൽ സമനിലയായി‌ പിന്നീട് ടൈബ്രേക്ക് ഗെയിമിൽ പ്രഗ്നാനന്ദ വിജയിച്ചു. നകാമുറ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ലോക ഒന്നാം നമ്പർ കാൾസൺ, രണ്ടാം നമ്പർ താരം ഫാബിയാനോ കരുവാന, ലോക ചാമ്പ്യൻ ഡിംഗ് ലിറൻ എന്നിവരെയെല്ലാം നോർവയിൽ തോൽപ്പിക്കാൻ പ്രഗ്നാനന്ദക്ക് ആയിരുന്നു‌.

കാൾസനെ തോൽപ്പിച്ചതിനു പിന്നാലെ ലോക രണ്ടാം നമ്പറുകാരനെയും തോൽപ്പിച്ച് പ്രഗ്നാനന്ദ

ഇന്ത്യയുടെ 18 കാരനായ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദ നോർവേ ചെസ് ടൂർണമെൻ്റിൽ തൻ്റെ കുതിപ്പ് തുടർന്നു. ലോക രണ്ടാം നമ്പർ താരം ഫാബിയാനോ കരുവാനയും പ്രഗ്നാനന്ദയുടെ മുന്നിൽ പരാജയപ്പെട്ടു. ഇതേ ടൂർണമെന്റിൽ തന്നെ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസണെയും പ്രഗ്നാനന്ദ തോൽപ്പിച്ചിരുന്നു.

ഈ വിജയം പ്രഗ്നാനന്ദയെ ലോക റാങ്കിങ്ങിൽ ആദ്യ പത്തിലെത്താൻ സഹായിക്കും. നേരത്തെ ബുധനാഴ്ച സ്റ്റാവാഞ്ചറിൽ നടന്ന നോർവേ ചെസ് ടൂർണമെൻ്റിൻ്റെ മൂന്നാം റൗണ്ടിൽ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസണിനെതിരെ പ്രഗ്നാനന്ദ തൻ്റെ ആദ്യ ക്ലാസിക്കൽ വിജയം നേടിയിരുന്നു.

161,000 ഡോളർ സമ്മാനത്തുകയുള്ള ഈ ടൂർണമെൻ്റിൻ്റെ പകുതി ഘട്ടത്തിൽ നിൽക്കുമ്പോൾ 10 പോയിൻ്റുമായി നകാമുറ ആണ് മുന്നിൽ ഉള്ളത്

പ്രഗ്നാനന്ദയെ തോൽപ്പിച്ചു മാഗ്നസ് കാൾസൺ കരിയറിലെ ആദ്യ ചെസ് ലോകകപ്പ് സ്വന്തമാക്കി

കരിയറിലെ ആദ്യ ആദ്യ ചെസ് ലോകകപ്പ് സ്വന്തമാക്കി ലോക ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവും ആയ മാഗ്നസ് കാൾസൺ. ഇന്ത്യയുടെ 18 കാരനായ ആർ. പ്രഗ്നാനന്ദയെ ടൈബ്രേക്കറിൽ തോൽപ്പിച്ചാണ് നോർവെ താരം കിരീടം സ്വന്തമാക്കിയത്. ആദ്യ രണ്ടു ക്ലാസിക് മത്സരങ്ങളും സമനിലയിൽ അവസാനിച്ചപ്പോൾ ഇന്നത്തെ ടൈബ്രേക്കറിൽ കാൾസൺ തന്റെ വിശ്വരൂപം പുറത്ത് എടുത്തു.

ടൈബ്രേക്കറിൽ ആദ്യ റാപ്പിഡ് ഗെയിം കറുത്ത കരുക്കളെ ഉപയോഗിച്ച് കാൾസൺ ജയിച്ചതോടെ കളിയുടെ വിധി എഴുതപ്പെട്ടിരുന്നു. തുടർന്ന് രണ്ടാം റാപ്പിഡ് ഗെയിമിൽ വെള്ള കരുക്കളും ആയി കളിക്കാൻ ഇറങ്ങിയ ഇന്ത്യൻ താരത്തെ സമനിലയിൽ തളച്ചു കാൾസൺ കിരീടം ഉയർത്തുക ആയിരുന്നു. കരിയറിൽ എല്ലാം നേടിയ ചെസ് ഇതിഹാസമായ കാൾസണിനു ഇത് ആദ്യ ചെസ് ലോകകപ്പ് കിരീടം ആണ്. അതേസമയം ഫൈനലിൽ തോറ്റെങ്കിലും ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയാണ് പ്രഗ്നാനന്ദ ചെസ് ലോകകപ്പിൽ നിന്നു മടങ്ങുന്നത്.

ചെസ് ലോകകപ്പ് ഫൈനലിൽ പ്രഗ്നാനന്ദ, കാൾസൺ രണ്ടാം മത്സരവും സമനിലയിൽ

ചെസ് ലോകകപ്പ് ഫൈനലിൽ ലോക ഒന്നാം നമ്പർ നോർവെയുടെ മാഗ്നസ് കാൾസണും ഇന്ത്യയുടെ 18 കാരൻ ഗ്രാന്റ് മാസ്റ്റർ ആർ. പ്രഗ്നാനന്ദയും തമ്മിലുള്ള രണ്ടാം മത്സരവും സമനിലയിൽ. ഇന്ന് വെള്ള കരുക്കളും ആയി കളിക്കാൻ ഇറങ്ങിയ കാൾസൺ അത്രയൊന്നും ആക്രമിച്ചു കളിക്കുന്നത് കാണാൻ ആയില്ല.

സൂക്ഷിച്ചു കളിച്ച ലോക ചാമ്പ്യൻ താൻ ഏതാണ്ട് സമനിലക്ക് ആണ് കളിക്കുന്നത് എന്നു തുടക്കം മുതൽ തന്നെ മനസ്സിലായിരുന്നു. വെറും ഒരു മണിക്കൂറിനുള്ളിൽ 30 വീതം നീക്കങ്ങൾക്ക് ശേഷം ഇരു താരങ്ങളും മത്സരം സമനിലയിൽ അവസാനിപ്പിക്കാൻ സമ്മതിക്കുക ആയിരുന്നു. ഇനി നാളത്തെ ടൈബ്രേക്കറിൽ ആവും വിജയിയെ തീരുമാനിക്കുക. ടൈബ്രേക്കറിൽ 2 റാപ്പിഡ് ചെസ് മത്സരങ്ങൾ ആവും പ്രഗ്നാനന്ദയും കാൾസണും കളിക്കുക.

ചെസ് ലോകകപ്പ് ഫൈനലിൽ പ്രഗ്നാനന്ദ, കാൾസൺ ആദ്യ മത്സരം സമനിലയിൽ

ചെസ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ 18 കാരൻ ആർ.പ്രഗ്നാനന്ദയും ലോക ചാമ്പ്യൻ മാഗ്നസ് കാൾസണും തമ്മിലുള്ള ആദ്യ ക്ലാസിക് മത്സരം സമനിലയിൽ അവസാനിച്ചു. വെള്ള കരുക്കളും ആയി കളിച്ച ആർ.പ്രഗ്നാനന്ദ പലപ്പോഴും കാൾസണു ബുദ്ധിമുട്ട് നൽകി.

എന്നാൽ കുറെ നീക്കങ്ങൾക്ക് ശേഷം സമനില കൊണ്ട് ഇരു താരങ്ങളും തൃപ്തിപ്പെടും എന്നു ഏതാണ്ട് ഉറപ്പ് ആയിരുന്നു. തുടർന്ന് 35 നീക്കങ്ങൾക്ക് ശേഷം മത്സരം സമനിലയിൽ അവസാനിപ്പിക്കാൻ ഇരു താരങ്ങളും സമ്മതിക്കുക ആയിരുന്നു. നാളത്തെ രണ്ടാമത്തെ ക്ലാസിക് മത്സരത്തിൽ വെള്ള കരുക്കളും ആയി കളിക്കാൻ എത്തുന്ന കാൾസണെ പ്രഗ്നാനന്ദക്ക് പ്രതിരോധിക്കാൻ ആവുമോ എന്നത് ആവും പ്രധാന ചോദ്യം.

ആനന്ദിന് ശേഷം ചെസ് ലോകകപ്പിന്റെ സെമി ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി പ്രഗ്നാനന്ദ

അസർബൈജാനിലെ ബാകുവിൽ നടക്കുന്ന ഫിഡെ ചെസ് ലോകകപ്പിൽ പ്രഗ്നാനന്ദ സെമി ഫൈനലിൽ. സഡൻ ഡെത്ത് ടൈ ബ്രേക്കിൽ അർജുൻ എറിഗെയ്‌സിയെ പരാജയപ്പെടുത്തിയാണ് ആർ പ്രഗ്നാനന്ദ ഫൈനലിൽ എത്തിയത്. 18കാരൻ ഫാബിയാനോ കരുവാനയെ ആകും സെമിയിൽ നേരിടുക. വിശ്വനാഥൻ ആനന്ദിന് ശേഷം ഫിഡെ ചെസ് ലോകകപ്പിന്റെ സെമി ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ.

2000ലും 2002ലും ടൂർണമെന്റിന്റെ ആദ്യ രണ്ട് പതിപ്പുകളിൽ ഇതിഹാസ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ വിജയിച്ചതിന് ശേഷം മറ്റൊരു ഇന്ത്യക്കാരനും സെമിയിൽ എത്തിയിരുന്നില്ല. അവസാന നാലിലേക്ക് യോഗ്യത നേടിയതിലൂടെ, അടുത്ത വർഷത്തെ കാൻഡിഡേറ്റ് ടൂർണമെന്റിനും പ്രഗ്നാനന്ദ യോഗ്യത നേടി.

രണ്ടാം സെമിയിൽ ടോപ് സീഡ് മാഗ്നസ് കാൾസൺ നിജാത് അബാസോവിനെ നേരിടും

ജെനറേഷൻ കപ്പ് ചെസ്, മൂന്ന് വിജയങ്ങളുമായി പ്രഗ്നാനന്ദ

മെൽറ്റ് വാട്ടർ ചാമ്പ്യൻസ് ചെസ് ടൂർ ജൂലിയസ് ബെയർ ജനറേഷൻ കപ്പ ഇന്ത്യൻ താരം പ്രഗ്നാനന്ദയ്ക്ക് മികച്ച തുടക്കം. ആദ്യ മത്സരത്തിൽ മുൻ ലോക റാപിഡ് ചാമ്പ്യൻ വാസിൽ ഇവാഞ്ചുകിനെ പ്രഗ്നാനന്ദ പരാജയപ്പെടുത്തി.

രണ്ടാം മത്സരത്തിൽ പോളിഷ് ഗ്രാൻഡ് മാസ്റ്റർ Jan-Krzysztof Duda-യെ തോൽപ്പിച്ചു. ഇതായിരുന്നു ഏറ്റവും കടുപ്പമുള്ള മത്സരം. ഇതിഹാസ താരം ബോറിസ് ഗെൽഫാൻഡിനെ ആണ് മൂന്നാം മത്സരത്തിൽ പ്രഗ്നാനന്ദ തോൽപ്പിച്ചത്. അവസാന മത്സരത്തിൽ ഇന്ത്യൻ യുവതാരം 16കാരനായ ക്രിസ്റ്റഫർ യൂക്ക് മുന്നിൽ കീഴടങ്ങി.

മറ്റൊരു ഇന്ത്യൻ താരം അർജുൻ എറിഗെയ്സി ലോകചാമ്പ്യൻ മാഗ്നസ് കാൾസണോട് ആദ്യ റൗണ്ടിൽ പരാജയപ്പെട്ടു. എങ്കിലും ബി അധിബൻ, ലീം ക്വാങ് ലെ, ഡേവിഡ് നവര എന്നിവരെ പിന്നീട് തോൽപ്പിച്ചു.

അഞ്ചാം റൗണ്ട് മത്സരങ്ങൾ ഇന്ന് രാത്രി ആരംഭിക്കും.

ലോകചാമ്പ്യൻ മാഗ്നസ് കാൾസനെ മൂന്നാം തവണയും തോൽപ്പിച്ചു ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദ | Report

ചെസ് ലോകചാമ്പ്യൻ മാഗ്നസ് കാൾസനെ ഒരിക്കൽ കൂടി തോൽപ്പിച്ചു ഇന്ത്യയുടെ 17 കാരൻ ആർ. പ്രഗ്നാനന്ദ.

ചെസ് ലോകചാമ്പ്യൻ മാഗ്നസ് കാൾസനെ ഒരിക്കൽ കൂടി തോൽപ്പിച്ചു ഇന്ത്യയുടെ 17 കാരൻ ആർ. പ്രഗ്നാനന്ദ. നേരത്തെ ഈ വർഷം ഫെബ്രുവരിയിൽ എയർതിങ് മാസ്റ്റേഴ്സിലും മെയിൽ ചെസബിൾ മാസ്റ്റേഴ്സിലും ആർ. പ്രഗ്നാനന്ദ കാൾസനെ തോൽപ്പിച്ചിരുന്നു. മിയാമിയിൽ നടന്ന എഫ്.ടി.എക്‌സ് ക്രിപ്റ്റോ കപ്പിലെ അവസാന മത്സരത്തിൽ ആണ് ഇത്തവണ യുവതാരം കാൾസനെ വീഴ്ത്തിയത്.

കൃത്യസമയത്ത് 2 വീതം ജയങ്ങളും ആയി ഇരുവരും സമനില പാലിച്ചപ്പോൾ ബ്ലിറ്റ്സ് ടൈബ്രൈക്കിൽ ആണ് കാൾസനെ പ്രഗ്നാനന്ദ ചെക് മേറ്റ് ചെയ്തത്. ബ്ലിറ്റ്സ് ടൈബ്രൈക്കർ അടക്കം തുടർച്ചയായി മൂന്നു ജയം ആണ് ഇന്ത്യൻ യുവതാരം നേടിയത്. തോറ്റെങ്കിലും 16 പോയിന്റുകൾ നേടിയ കാൾസൻ ടൂർണമെന്റിൽ വിജയിയായി അതേസമയം 15 പോയിന്റുകൾ നേടിയ പ്രഗ്നാനന്ദ രണ്ടാമത് എത്തി. ലോക ചാമ്പ്യൻഷിപ്പ് നിലനിർത്താൻ ഇല്ലെന്നു പറഞ്ഞ കാൾസന്റെ അവസാന മത്സരങ്ങളാണ് ഇത്.

Story Highlight : 17 year old Indian grandmaster R Praggnanandhaa beats Magnus Carlsen for the third time.

Exit mobile version