വെടിക്കെട്ട് അര്‍ദ്ധ ശതകവുമായി മുഹമ്മദ് ഹഫീസ്, ബാബര്‍ അസമിനും ഫിഫ്റ്റി

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 195 റണ്‍സ്. ഒന്നാം വിക്കറ്റില്‍ 8.3 ഓവറില്‍ 72 റണ്‍സ് നേടിയ ബാബര്‍ അസം – ഫകര്‍ സമന്‍ കൂട്ടുകെട്ടിനെ തകര്‍ത്ത് ആദില്‍ റഷീദ് തന്റെ കരിയറിലെ ആയിരം വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ബാബര്‍ ഹഫീസിനൊപ്പം 40 റണ്‍സ് കൂടി നേടുകയായിരുന്നു. ഫകര്‍ 36 റണ്‍സും ബാബര്‍ 56 റണ്‍സും നേടി ആദില്‍ റഷീദിന്റെ ഇരയായി മടങ്ങുകയായിരുന്നു.

ഇരുവരും പുറത്തായ ശേഷം മുഹമ്മദ് ഹഫീസാണ് പാക്കിസ്ഥാന്‍ ബാറ്റിംഗിനെ മുന്നോട്ട് നയിച്ചത്. അടിച്ച് തകര്‍ത്ത് കളിച്ച താരം 36 പന്തില്‍ നിന്ന് 69 റണ്‍സ് നേടി അവസാന ഓവറില്‍ പുറത്താകുകയായിരുന്നു. 20 ഓവറില്‍ നിന്ന് പാക്കിസ്ഥാന്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ്  നേടിയത്.

 

Exit mobile version