പൊരുതി നേടിയ ക്വാര്‍ട്ടര്‍ ജയവുമായി പാക്കിസ്ഥാന്‍

189 റണ്‍സിനു ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടിയെങ്കിലും പാക്കിസ്ഥാനു കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ചെറിയ സ്കോര്‍ പിന്തുടരാനിറങ്ങിയ പാക്കിസ്ഥാനെ ദക്ഷിണാഫ്രിക്ക വിറപ്പിച്ചുവെങ്കിലും അലി സര്‍യബ് പുറത്താകാതെ നേടിയ 74 റണ്‍സിന്റെ ബലത്തില്‍ പാക്കിസ്ഥാന്‍ 13 പന്തുകള്‍ ശേഷിക്കെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 3 വിക്കറ്റ് ജയം നേടുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ മുഹമ്മദ് മൂസ(3), ഷഹീന്‍ അഫ്രീദി(2) അടങ്ങുന്ന പാക് ബൗളിംഗ് സംഘം 189/9 എന്ന നിലയില്‍ വരിഞ്ഞുകെട്ടുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ വാന്‍ഡിലെ മാക്വ‍വേട്ടു(60) ആണ് ടോപ് സ്കോറര്‍. 36 റണ്‍സ് നേടിയ ജേസണ്‍ നീമാന്‍ഡ് ആണ് മറ്റൊരു പ്രധാന സ്കോറര്‍.

പാക്കിസ്ഥാന്‍ നിരയിലും കാര്യമായ ബാറ്റിംഗ് പ്രകടനം അലി സര്‍യബ് ഒഴികെ ആരും തന്നെ പുറത്തെടുത്തില്ല. എന്നാല്‍ ഒരു വശത്ത് പിടിച്ച് നിന്ന് അലി ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. സാദ് ഖാന്‍(26), റൊഹൈല്‍ നസീര്‍(23) എന്നിവരാണ് 20നു മേലെ റണ്‍സ് എടുത്ത് ബാറ്റ്സ്മാന്മാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version